മുഖ്യമന്ത്രിയുടെ മകൾ വീണ കേന്ദ്രത്തിൻ്റെ അന്വേഷണ കുരുക്കിൽ

തിരുവനന്തപുരം : സി.പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കുരുക്കിലാക്കി കേന്ദ്ര കോർപറേറ്റ് മന്ത്രാലയം.

പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക തിരിമറി
കേസ് അന്വേഷണം റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (ആർഒസി) കൈമാറുന്ന ഉത്തരവ് പുറത്തുവന്നു. കോർപറേറ്റ് മന്ത്രാലയമാണ് ഈ നടപടി സ്വീകരിച്ചത്.

ആറംഗ സംഘം നടത്തുന്ന അന്വേഷണം എട്ടുമാസത്തിനകം പൂർത്തിയാക്കും.എക്സാലോജിക്കിന് എതിരായ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയും ഉൾപ്പെടും.എക്സാലോജിക്ക്-സി എം ആർ എൽ ഇടപാട് അന്വേഷണവും ഇതിൻ്റെ ഭാഗമാവും.

മകൾ വീണ കമ്പനി തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നായിരുന്നു സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഒരു ആരോപണവും ഏശില്ലെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.