പട്ന: ബിഹാറിൽ കള്ള യോഗ്യതാപത്രങ്ങൾ ഹാജരാക്കി സർക്കാർ ജോലി റാഞ്ചിയെടുത്ത 3,000ത്തിലധികം അധ്യാപകരെ പിരിച്ചുവിടുന്നു.
അധ്യാപക നിയമനങ്ങളെക്കുറിച്ച് വിജിലൻസ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്നാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി പറഞ്ഞു.2006നും 2015നും ഇടയിൽ നടന്ന നിയമനങ്ങളാണിത്.
വൻതോതിലുള്ള ക്രമക്കേടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. ക്രമക്കേടിലൂടെ നിയമനം നേടിയ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
കുറ്റാരോപിതരായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടികളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കും.
Post Views: 26































