July 20, 2026 4:37 pm

കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം!

കൊച്ചി : ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ ‘എന്ന തലക്കെട്ടിൽ ടി.സി.രാജേഷ് ഒരു ഫീച്ചർ എഴുതുന്നു പാർട്ടി പത്രത്തിൻ്റെ വാരാന്തപതിപ്പിൽ അത് അച്ചടിക്കുന്നു.
സ്ഥിരം നാടക ക്യാംപ് ഒരുക്കിയ വിജയൻ എന്നയാളെക്കുറിച്ചുള്ള ഫീച്ചർ ആണിത്. അദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത് കള്ളൻ വിജയൻ ആണത്രെ. കുട്ടിക്കാലത്ത് മാതാപിതാക്കൾ സ്നേഹത്തോടെ അങ്ങനെ വിളിച്ചത് വലുതായപ്പോൾ വിളിപ്പേരായി. അദ്ദേഹത്തിൻ്റെ ഭാര്യയെ കള്ളി എന്നാണത്രെ വിളിക്കുന്നത്.’….. മാധ്യമ പ്രവർത്തകനായ   ജാവേദ് പർവേഷ് ഫേസ്ബുക്കിലെഴുതുന്നു.
ഫേസ്ബുക്  പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ:—–

‘കള്ളൻ വിജയൻ,
ധന്യ നാടക ഗ്രാമം,
മുത്തിപ്പാറ പിഒ ‘എന്ന തലക്കെട്ടിൽ ടി.സി.രാജേഷ് ഒരു ഫീച്ചർ എഴുതുന്നു. പാർട്ടി പത്രത്തിൻ്റെ വാരാന്തപതിപ്പിൽ അത് അച്ചടിക്കുന്നു.
സ്ഥിരം നാടക ക്യാംപ് ഒരുക്കിയ വിജയൻ എന്നയാളെക്കുറിച്ചുള്ള ഫീച്ചർ ആണിത്. അദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത് കള്ളൻ വിജയൻ ആണത്രെ. കുട്ടിക്കാലത്ത് മാതാപിതാക്കൾ സ്നേഹത്തോടെ അങ്ങനെ വിളിച്ചത് വലുതായപ്പോൾ വിളിപ്പേരായി. അദ്ദേഹത്തിൻ്റെ ഭാര്യയെ കള്ളി എന്നാണത്രെ വിളിക്കുന്നത്.
അച്ചടിച്ചതിന് ശേഷമോ, അതിനു തൊട്ടുമുൻപോ ആണത്രെ പാർട്ടി പത്രത്തിലുള്ളവർക്ക് ബോധോദയം ഉണ്ടാകുന്നത്. കള്ളൻ വിജയൻ എന്ന് പറഞ്ഞാൽ ഒരാൾ മാത്രമല്ലേയുള്ളു ഭൂലോകമലയാളത്തിൽ ? അതുകൊണ്ട് വിഎസിനെക്കുറിച്ചുള്ള അനുസ്മരണമുള്ള വാരാന്തപതിപ്പ് വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചു.
കള്ളൻ വിജയൻ എന്നതിന് പേററൻ്റ് ഉണ്ട് എന്നത് ഇപ്പോഴാണ് മനസിലാകുന്നത്. ഏതെങ്കിലും യൂണിറ്റിൽ അച്ചടിച്ചിട്ടുണ്ടെങ്കിൽ ടി വാരാന്തപതിപ്പ് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് സൂക്ഷിച്ചാൽ ഒരു കലക്ടേഴ്സ് പീസ് ആയിരിക്കും അത്. ഞാൻ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
പണ്ട് അടിയന്തരാവസ്ഥ കാലത്ത് കേരള കൗമുദിയിൽ ഒരു ദിവസം പൊലീസ് എത്തി പത്രം ഇറക്കുന്നതിൽ ഇടപെട്ടതായി കേട്ടിട്ടുണ്ട്. പൊലീസുകാരൻ ഇറക്കിയ പത്രം കലക്ടേഴ്സ് ഐറ്റം ആയിരിക്കുമെന്നത് നാരായണപിള്ള എഴുതിയത് വായിച്ചിട്ടുണ്ട്. ആ ടൈപ്പ് സാധനമായിരിക്കും ഇതും.
എത്രയും പെട്ടെന്ന് പാർട്ടിക്കാർ കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വിജയൻമാരുടെ കണക്കെടുത്ത് കള്ളൻ വിജയൻ എന്നു പറഞ്ഞാൽ നിങ്ങൾ കരുതുന്ന ആൾ മാത്രമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കണം.
ഏതായാലും സത്യാന്തരപൂമരങ്ങൾ എഡിറ്ററായി പൂക്കിന്നിടത്ത് ഇത്ര മാത്രം ഭയമാണ് കള്ളനോട് എന്നറിഞ്ഞതിൽ സന്തോഷം.
പൂമരഭാഷയിൽ പറഞ്ഞാൽ ”ഉംബർട്ടോ എക്കോ പറഞ്ഞതുപോലെ ധീരത എന്നാൽ ഭയത്തിന്റെ രാഹിത്യമല്ല, അതിൻ മേലുള്ള ജയമാണ്.”
(ശരിക്കും പറഞ്ഞത് മണ്ടേലയാണ്. പൂമർനിലവാരത്തിലേക്ക് ഉയർന്നതാണ്)
ലാൽസലാം സാക്കളേ

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News