മുഖ്യമന്ത്രി സ്ഥാനം ഒഴിയണോ? കെജ്രിവാൾ തീരുമാനിക്കട്ടെ : ഹൈക്കോടതി

ന്യൂഡൽഹി: അരവിന്ദ് കേജ്‍രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് തിഹാർ ജയിലിൽ ആണിപ്പോൾ.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‍രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി പറഞ്ഞു. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു കോടതി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ഇ.ഡി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്നു കേജ്‌രിവാൾ ബോധിപ്പിച്ചിരുന്നു.