ചെന്നൈ: നടനും രാഷ്ടീയ പാർടിയായ ടി.വി.കെ. തലവനുമായ വിജയ് അഭിനയിച്ച ജനനായകൻ എന്ന തമിഴ് ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുമ്പ് ഇൻ്റർനെററിലൂടെ ചോർന്നു.
മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് ആയിരക്കണക്കിനാളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇൻ്റർനെറ്റിലൂടെ പ്രചരിക്കുന്നത്.
![]()
ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

ഈ സിനിമ ജനുവരി 9 ന് പൊങ്കൽ പ്രമാണിച്ച് തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിച്ചു. തുടർന്ന് പ്രദർശനം അനിശ്ചിതത്വത്തിലായി.
സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി.






























