റിയാദ്: ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാനും സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങിയെത്താനും അമേരിക്കയ്ക്ക് മേൽ സഖ്യ കക്ഷിയായ സൗദി അറേബ്യ സമ്മര്‍ദ്ദം ചെലുത്തുന്നു.
ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ പോകുന്നത് തടയാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ നീക്കത്തില്‍ അവർ ആശങ്ക രേഖപ്പെടുത്തി.
ഈ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ ഇത് കാരണമാകുമെന്നാണ് സൗദി അറേബ്യയുടെ വിലയിരുത്തല്‍. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രയേല്‍ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും പശ്ചിമേഷ്യയിൽe എണ്ണ-വാതക ഉല്‍പ്പാദക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇറാൻ്റെ തുറമുഖങ്ങള്‍ ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കം അവരെ പ്രകോപിപ്പിക്കുന്നു.ഇത് മറ്റ് പ്രധാന കപ്പൽ മാർഗങ്ങൾ തടസ്സപ്പെടുത്താന്‍ ഇറാനെ പ്രേരിപ്പിച്ചേക്കുമെന്ന് സൗദി ഭയപ്പെടുന്നു.
ഇറാൻ്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ ഇറാൻ ചരക്ക് നീക്കങ്ങളും തടയാന്‍ അമേരിക്ക തീരുമാനിച്ചത്. എന്നാല്‍ ഇതിന് തിരിച്ചടിയായി, സൗദിയുടെ എണ്ണ കയറ്റുമതിക്ക് നിര്‍ണ്ണായകമായ ചെങ്കടലിലെ ‘ബാബ് അല്‍-മന്ദേബ്’ കടലിടുക്ക് ഇറാന്‍ ഉപരോധിച്ചേക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.
ആറ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിലൂടെ, നിര്‍ണ്ണായകമായ ജലപാതകള്‍ അടച്ചുപൂട്ടാനും മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാനുമുള്ള തങ്ങളുടെ കഴിവും സന്നദ്ധതയും ഇറാന്‍ തെളിയിച്ചിരിക്കുകയാണ്. ഇത് അയല്‍രാജ്യങ്ങളുടെ സുരക്ഷാ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുകയും ഗള്‍ഫ് രാജ്യങ്ങളുടെ ദീര്‍ഘകാല എണ്ണ-വാതക തന്ത്രങ്ങളെ അപകടത്തിലാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ, ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണം.സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതുമായ 15 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അവയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ഇന്ത്യയുടെ കപ്പലുകള്‍ ഹോര്‍മൂസില്‍ തടയില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.






























