ടെഹ്‌റാൻ: അമേരിക്കയുടെ രണ്ടു വിമാനങ്ങൾ ഇറാനിൽ തകർന്നു വീണു.പൈലറ്റുമാരിൽ രണ്ടുപേരെ കണ്ടെത്തി. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു.
വെള്ളിയാഴ്ച പുലർച്ചെ തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനു വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ എ-10 വാർത്തെോഗ് യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് വൈമാനികരിൽ ഒരാളെ കണ്ടെത്തി. മറ്റേയാൾക്കായി തിരച്ചിൽ തുടരുകയാണ്. എഫ്–15 ഇ അപകടത്തിൽ കാണാതായ പൈലറ്റിനു വേണ്ടിയുള്ള തിരച്ചിലിൽ പങ്കെടുത്ത രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവച്ചു.
യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ നൽകിയശേഷം മലക്കംമറിയുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ഇറാനെ 20 മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് നേരത്തേ പറഞ്ഞ ട്രംപ് ‘സ്വന്തം’ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഇറാനെതിരായ പ്രകോപനം കടുപ്പിച്ചു. ‘‘വെറും ഇത്തിരി നേരംകൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാന്റെ എണ്ണ പിടിച്ചെടുക്കാനും അതുവച്ച് ലാഭമുണ്ടാക്കാനും യുഎസിന് കഴിയും. അത് ലോകത്തിനും നേട്ടമാകും’’ – ട്രംപ് പറഞ്ഞു.






























