ന്യൂഡൽഹി : യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് വരുത്തിയതോടെ, ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നു.
ഏഷ്യയിലെ മറ്റ് രാജ്യങ്ങളും സമാനമായ നീക്കത്തിനായി ആലോചിക്കുന്നുണ്ട്. മൂന്ന് എണ്ണ ശുദ്ധീകരണ ശാലകൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കടലിലുള്ള ഇറാനിയൻ എണ്ണ വാങ്ങുന്നതിനായി ട്രംപ് ഭരണകൂടം 30 ദിവസത്തെ ഇളവ് അനുവദിച്ചതായി അമേരിക്കയിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് അറിയിച്ചിരുന്നു. മാർച്ച് 20നോ അതിനുമുമ്പോ കപ്പലുകളിൽ കയറ്റിയ എണ്ണ ഏപ്രിൽ 19നകം ഇറക്കുമതി ചെയ്യാനാണ് അനുമതി.
ഏകദേശം 170 ദശലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ നിലവിൽ കടലിൽ വിവിധ കപ്പലുകളിലായി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Post Views: 48






























