August 9, 2026 8:27 pm

ഗുരുവായൂരൊന്നു പോയി വന്നതിന്റെ ക്ഷീണം മാറിയില്ല…

കൊച്ചി: ഗുരുവായൂരൊന്നു പോയി വന്നതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല…എഴുത്തുകാരിയായ ശ്രീജ രാമൻ ഫേസ്ബുക്കിലെഴുതുന്നു ..

“കാളിന്ദി പോലെ സെപ്ടിക് ടാങ്ക് മാലിന്യപ്രവാഹം. അതിലൂടെ നീന്തി അതേ ശരീരവും അതേ വസ്ത്രങ്ങളുമായി ഭക്തര് അകത്തേക്ക് കയറുന്നു ..പുറത്തേക്ക് വരുന്നു. ചിലര് അതേ വെള്ളത്തില് നിന്ന് കൊണ്ട് തന്നെ കല്യാണം കഴിക്കുന്നു. അതില് കൂടുതല് പേര് ആ വെള്ളത്തില് നിന്ന് ചാഞ്ഞും ചരിഞ്ഞും റീലെടുക്കുന്നു. ചുറ്റുമുള്ള കടകളില് ചളി വെള്ളം നിറഞ്ഞു സാമഗ്രികള് ഒഴുകി നടക്കുന്നു.
തിരിച്ചു വരുമ്പോഴോ … നാല് ദിക്കുകളിലേക്കുമുള്ള റോഡുകള് വെള്ളത്തില് മുങ്ങി കിടക്കുന്നു.”

“നമ്മുടെ civic sense ന്റെ ഏറ്റവും ഭീകരമായ വേര്ഷന് കാണണമെങ്കില് ആ പരിസരത്തുടെ ഒന്ന് നടന്നാല് മതി. കാനകളിലൂടെ കുത്തി ഒലിച്ചു പോകുന്ന അഴുക്കു വെള്ളത്തില്, കൂണ് പോലെ മുളച്ചു വരുന്ന ബിൽഡിംഗ്‌ കളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പോലുമുണ്ടാവാം എന്ന് ഏത് പരിസരവാസിക്കും അറിയാം. ആ വെള്ളമാണ് മഴപെയ്യുമ്പോള് പൊങ്ങി പരന്നു അമ്പലനട വരെ എത്തുന്നത്.”  ശ്രീജ തുടരുന്നു 

 

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ======================================


ഗസ്റ്റ്‌ ഒന്നാം തീയതി ഗുരുവായൂരൊന്നു പോയി വന്നതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. കാളിന്ദി പോലെ സെപ്ടിക് ടാങ്ക് മാലിന്യപ്രവാഹം. അതിലൂടെ നീന്തി അതേ ശരീരവും അതേ വസ്ത്രങ്ങളുമായി ഭക്തര് അകത്തേക്ക് കയറുന്നു ..പുറത്തേക്ക് വരുന്നു. ചിലര് അതേ വെള്ളത്തില് നിന്ന് കൊണ്ട് തന്നെ കല്യാണം കഴിക്കുന്നു. അതില് കൂടുതല് പേര് ആ വെള്ളത്തില് നിന്ന് ചാഞ്ഞും ചരിഞ്ഞും റീലെടുക്കുന്നു. ചുറ്റുമുള്ള കടകളില് ചളി വെള്ളം നിറഞ്ഞു സാമഗ്രികള് ഒഴുകി നടക്കുന്നു.
തിരിച്ചു വരുമ്പോഴോ … നാല് ദിക്കുകളിലേക്കുമുള്ള റോഡുകള് വെള്ളത്തില് മുങ്ങി കിടക്കുന്നു. ഗ്രൌണ്ട് ക്ലിയറന്സ് കുറവുള്ള വാഹനങ്ങള് ഓഫ്‌ ആവുന്നു കുടുങ്ങിക്കിടക്കുന്നു. അതിനിടെ വെള്ളത്തില് മുങ്ങി നില്ക്കുന്ന ട്രാന്സ്ഫോര്മര് വലിയ ശബ്ദത്തോടെ തീ തുപ്പി അണയുന്നു. വെള്ളക്കെട്ടുകള് താണ്ടി ക്ഷേത്ര നഗരത്തിനു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും അതിസാഹസികമായി എക്സ്പ്ലോര് ചെയ്തതിനു ശേഷം സ്വന്തം വാഹനം വലിച്ച് workshop ല് കൊണ്ടിടുന്നു.
ഹന്ത ഭാഗ്യം ജനാനാം 😌
========================================================================================
കേരളത്തിലേയ്ക്ക് ഒരുപാട് വരുമാനം കൊണ്ടുവരുന്ന ഒരു സ്ഥലമാണ് ഗുരുവായൂര്. അവിടത്തെ ക്ഷേത്രം തന്നെയാണ് അതിന്റെ കാരണമെന്ന് എല്ലാവര്ക്കും അറിയാം. ക്ഷേത്രം എന്നാല് വലിയ തോതില് ‘ശുദ്ധി’ കല്പിക്കുന്ന സ്ഥലം എന്നാണല്ലോ വയ്പ്.
എന്നാല് അവിടെയ്ക്കെത്തിപ്പെടുന്ന വഴികളില്ലൂടെ എന്നെങ്കിലും മൂക്ക് പൊത്താതെ നടന്നത് ഓർമ്മയിലില്ല.
=========================================================================================
നമ്മുടെ civic sense ന്റെ ഏറ്റവും ഭീകരമായ വേര്ഷന് കാണണമെങ്കില് ആ പരിസരത്തുടെ ഒന്ന് നടന്നാല് മതി. കാനകളിലൂടെ കുത്തി ഒലിച്ചു പോകുന്ന അഴുക്കു വെള്ളത്തില്, കൂണ് പോലെ മുളച്ചു വരുന്ന ബിൽഡിംഗ്‌ കളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പോലുമുണ്ടാവാം എന്ന് ഏത് പരിസരവാസിക്കും അറിയാം. ആ വെള്ളമാണ് മഴപെയ്യുമ്പോള് പൊങ്ങി പരന്നു അമ്പലനട വരെ എത്തുന്നത്.
ലക്ഷക്കണക്കിന് തീർത്ഥാടകര് എത്തുന്ന ഈ നഗരത്തിൽ അശാസ്ത്രീയമായ മാലിന്യ നിക്ഷേപം, സംസ്കരണ പ്ലാന്റുകളുടെ പ്രവർത്തനങ്ങളിലെ വീഴ്ചകള്, ചക്കംകണ്ടം പോലുള്ള പ്രദേശങ്ങളിലെ മലിനീകരണം (മനുഷ്യ മലവും മാലിന്യങ്ങളും വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലിനെ വിഷലിപ്തമാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് പരിസരവാസി നല്കിയ നടപടിയില് രണ്ടു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിന് മനുഷ്യാവകാശ കമ്മീഷന് ഇടപെടല് ഒക്കെ ഉണ്ടായതാണ്) തുടങ്ങിയ അനാസ്ഥയുടെ പീക് വേർഷനുകൾ ഒരുപാടുണ്ട്.
==========================================================================================
പല റോഡുകളിലും കാനകൾ നിർമ്മിച്ചിരിക്കുന്നത് വെള്ളത്തിന്റെ ഒഴുക്കിന്റെ ദിശയോ അളവോ കൃത്യമായി കണക്കാക്കാതെയാണ്. ഉയരവ്യത്യാസങ്ങളിലെ അപാകതകൾ കാരണം വെള്ളം കാനകളിലൂടെ ഒഴുകിപ്പോകുന്നതിന് പകരം റോഡിൽത്തന്നെ കെട്ടിക്കിടക്കുന്നു
ക്ഷേത്ര പരിസരത്ത് വർദ്ധിച്ചുവരുന്ന വൻകിട ലോഡ്ജുകളും കെട്ടിടങ്ങളും കാരണം മണ്ണിലേക്ക് മഴവെള്ളം ഇറങ്ങാനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതായി. ഭൂമി കോൺക്രീറ്റ് പാളികളാൽ മൂടപ്പെട്ടതോടെ മുഴുവൻ വെള്ളവും ഒരേസമയം റോഡിലേക്ക് ഒഴുകിയെത്തുന്നു.ഗുരുവായൂരിലെ പ്രധാന ജലാശയമായ ‘വലിയതോട്’ പോലുള്ള തോടുകളുടെ കയ്യേറ്റവും അവയിലെ മാലിന്യ നിക്ഷേപവും വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.
ആരൊക്കെയോ എന്നും പരാതിയും കേസുമൊക്കെയായി നടക്കുന്നുണ്ടെങ്കിലും ചര്ച്ചകള് മാത്രേ സംഭവിക്കാറുള്ളൂ.
==================================================================================================
അതിനിടയില്, കേന്ദ്ര സർക്കാരിന്റെ ദേശീയ അമൃത് പദ്ധതി (AMRUT Scheme) 2015 ജൂൺ 25 ന് നിലവില് വന്നു. അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരങ്ങളില് ആദ്യത്തെ ആയിരുന്നു ഗുരുവായൂര് .
പദ്ധതിയുടെ വിശദമായ രൂപരേഖ (DPR) തയ്യാറാക്കി ഗുരുവായൂർ നഗരസഭയിൽ ഇതിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കും ടെൻഡർ നടപടികൾക്കും തുടക്കമായത് 2016 – 2017 കാലഘട്ടത്തിലൊ മറ്റോ ആണ്.. പുതിയ കാര്യങ്ങള് ആവിഷ്കരിക്കുക എന്നതിലുപരി നിലവിലുള്ള സംവിധാനങ്ങള് എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് അതിന്റെ ഒരു രീതി.
അങ്ങനെ,
ഗുരുവായൂരിലെ വലിയ തോട് , താഴെക്കാട് കുളം, ഞാറംകുളം തുടങ്ങിയ പരമ്പരാഗത ജലാശയങ്ങളും തോടുകളും ഇപ്പറഞ്ഞ അമൃത് പദ്ധതിയിലൂടെ ആഴം കൂട്ടി നവീകരിക്കുന്നുണ്ട് എന്നൊക്കെ കേട്ടിരുന്നു .
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇതിന്റെ രണ്ടാം ഘട്ടത്തിൽ ഡ്രെയ്‌നേജ് (Storm Water Drainage) സംവിധാനങ്ങൾ പൂർണ്ണമായി പരസ്പരം ബന്ധിപ്പിക്കുന്നതിനും, നഗരത്തിലെ മലിനജല സംസ്കരണത്തിനും (Sewerage & Septage Scheme) വലിയ തുക നീക്കിവെച്ചിട്ടുണ്ട് എന്നും കേള്ക്കുന്നു.
എന്നാല് അമൃത് പദ്ധതിയിലൂടെ പ്രധാന റോഡുകളിലെ കാനകൾ നവീകരിച്ചെങ്കിലും , നഗരത്തിലെ ഉൾറോഡുകളിലെയും തൈക്കാട് ജംഗ്ഷൻ പോലുള്ള കടുത്ത താഴ്ന്ന പ്രദേശങ്ങളിലെയും കാന നിർമ്മാണം പൂർണ്ണമായി ശാസ്ത്രീയമായാൽ മാത്രമേ ഗുരുവായൂരിനെ വെള്ളക്കെട്ടിൽ നിന്ന് പൂർണ്ണമായി മുക്തമാക്കാൻ സാധിക്കൂ എന്നാണ് മനസിലാവുന്നത്.
എന്നിട്ടും.. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും ലോഡ്ജുകളും വീടുകളും ഇപ്പോഴും കുടിവെള്ളത്തിനായി സ്വകാര്യ വാട്ടർ ടാങ്കറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നതത്രേ.
ഈ പെയ്യുന്ന മഴവെള്ളം എവിടെ പോവുന്നു..എന്തേ നമ്മളത് കരുതി വയ്ക്കുന്നില്ല കാളിന്ദി പോലെ ജനപ്രവാഹമുള്ള ഒരു തീര്ഥാടന സ്ഥലത്ത് പോലും..
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്ക്കൊപ്പം, റെവന്യു, പൊതുമരാമത്ത്, വകുപ്പുകളും പൌരബോധവും ഒരുമിച്ചു പോയാല് മാത്രമേ മൂക്ക് പൊത്താതെ ക്ഷേത്ര നഗരിയിലൂടെ നടക്കാനും, അവിടത്തെ റെസ്റ്റൊറന്റുകളില് നിന്ന് വിശ്വസിച്ച് എന്തേലും കഴിക്കാനും, മഴക്കാലത്ത് കരയിലൂടെ ഓടുന്ന വാഹനങ്ങള് ഉപയോഗിക്കാനും സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News