ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്, അമേരിക്ക, നോർവേ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പാചക വാതക ഇറക്കുമതി ചെയ്യാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്നു.
ഫെബ്രുവരിയിൽ ആരംഭിച്ച ഇസ്രായേൽ-ഇറാൻ-യുഎസ് യുദ്ധം കാരണം മാർച്ചിൽ പശ്ചിമേഷ്യയിൽ നിന്നുള്ള പാചക വാതകംയിൽ 73 ശതമാനത്തിന്‍റെ ഇടിവുണ്ടായി. ഇതിന് പരിഹാരമായി ഏഷ്യൻ രാജ്യങ്ങൾ ബദൽ മാർഗ്ഗങ്ങളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ അമേരിക്കയുടെ പാചക വാതക കയറ്റുമതി റെക്കോർഡ് നിരക്കിലെത്തി.കൂടാതെ പ്രതിസന്ധിക്കിടയിലും സൗദി അരാംകോ തങ്ങളുടെ വിൽപ്പന വില കുത്തനെ ഉയർത്തി.
ഈ സാഹചര്യങ്ങൾ ഏഷ്യയിലെ പെട്രോകെമിക്കൽ കമ്പനികളുടെ ഉൽപ്പാദനത്തെയും ലാഭത്തെയും പ്രതികൂലമായി ബാധിച്ചതിനൊപ്പം ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതച്ചെലവും വർദ്ധിപ്പിച്ചു. അമേരിക്കയിൽ നിന്ന് ഏഷ്യയിലേക്ക് പാചക വാതക കപ്പലുകൾ എത്താൻ 30 ദിവസത്തിലധികം സമയമെടുക്കുമെന്നതും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലെ അനിശ്ചിതത്വവും വിതരണത്തിലെ ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
അമേരിക്കയിൽ നിന്നുള്ളാ വിതരണത്തിന് പശ്ചിമേഷ്യയെ പൂർണ്ണമായി മാറ്റിസ്ഥാപിക്കാൻ കഴിയില്ല. എന്നാൽ അർജൻ്റീന, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ എത്തുന്നതോടെ ഇന്ത്യയിലെ നിലവിലെ വിതരണ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഏപ്രിൽ മാസത്തോടെ ഈ പ്രതിസന്ധിക്ക് അയവ് വരുമെന്നും ഇന്ത്യയുടെ പാചകവാതക വിതരണം വീണ്ടെടുക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.































