കൊച്ചി:”വാസുവിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒരു കോൺഗ്രസുകാരനും ഒരു ബിജെപിക്കാരനും പ്രക്ഷോഭത്തിന് ഇറങ്ങില്ല.. വേണമെങ്കിൽ പ്രതിപക്ഷ നേതാവും പാർട്ടി പ്രസിഡണ്ടും ഒന്നു കുരക്കും.
മിക്കവാറും ഡിസംബറിലെ ഹൈക്കോടതി വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ ഇപ്പോഴത്തെ ബെഞ്ച് അവിടെ കാണില്ല. പകരം ദാസപ്പനനുകൂല ബഞ്ച് വരും.” എഴുത്തുകാരനായ സി ആർ പരമേശ്വരൻ ഫേസ്ബുക്കിൽ എഴുതുന്നു …
“ഐസ്ക്രീം പാർലർ പ്രതിയെ സംരക്ഷിച്ചത് ദാസപ്പനും കൂട്ടുകാരനും കൂടിയാണ്. കോൺഗ്രസിനും യുഡിഎഫിനും സന്തോഷമായി. ആ സൗഹൃദബന്ധം പിന്നെ വ്യാപാരബന്ധമായി. യുഡിഎഫ് രാഷ്ട്രീയത്തെ ദുർബലമാക്കും വിധം ഇപ്പോഴും നിർണായകമാണ്.” സി ആർ പരമേശ്വരൻ തുടരുന്നു ..
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
വാസു വിജയന് വേണ്ടപ്പെട്ടവൻ ആണെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുകയില്ല.
പാലാരിവട്ടം പാലം പൊളിഞ്ഞ കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാഞ്ഞത് പോലെ. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഉമ്മൻചാണ്ടിക്ക് വേണ്ടപ്പെട്ടവനായിരുന്നു അയാൾ. കുഞ്ഞാലിക്കുട്ടിക്കും വേണ്ടപ്പെട്ടവൻ ആയതിനാൽ വിജയനും വേണ്ടപ്പെട്ടവനായിരുന്നു.
കൊടകര കള്ളപ്പണക്കേസിൽ കെ സുരേന്ദ്രൻ മോദിക്കും അമിത് ഷാക്കും വേണ്ടപ്പെട്ടവനാകയാൽ സ്വാഭാവികമായും വിജയനും വേണ്ടപ്പെട്ടവൻ ആയിരുന്നു. സർവാംഗം കുറ്റവാളിയായ വിജയൻ ഒരു ബിജെപിക്കാരനെ തൊടാൻ ധൈര്യപ്പെടുമോ.
ഐസ്ക്രീം പാർലർ പ്രതിയെ സംരക്ഷിച്ചത് ദാസപ്പനും കൂട്ടുകാരനും കൂടിയാണ്. കോൺഗ്രസിനും യുഡിഎഫിനും സന്തോഷമായി. ആ സൗഹൃദബന്ധം പിന്നെ വ്യാപാരബന്ധമായി. യുഡിഎഫ് രാഷ്ട്രീയത്തെ ദുർബലമാക്കും വിധം ഇപ്പോഴും നിർണായകമാണ്.
സൂര്യനെല്ലി കേസ് പ്രതിയെയും രക്ഷിച്ചത് ഈ കൂട്ടർ തന്നെ. അതാണ് ആ നാറി ഇടയ്ക്ക് ഇപ്പോഴും ദാസപ്പനെ പ്രശംസിക്കുന്നത്. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനും പ്രിയപ്പെട്ടവനാകയാൽ ആ നീചൻ രാജ്യസഭാ വൈസ് ചെയർമാനുമായി. അയാൾ രാജ്യസഭയിൽ ഒരു സ്ത്രീ പീഡന ചർച്ചയിൽ ആധ്യക്ഷം വഹിക്കുന്നതും ഇടപെട്ട് പീഡനങ്ങളെ അപലപിച്ച് സംസാരിക്കുന്നതും ആയ തമാശയും കാണുകയുണ്ടായി.
വാസുവിനെ അറസ്റ്റ് ചെയ്യാത്തതിൽ ഒരു കോൺഗ്രസുകാരനും ഒരു ബിജെപിക്കാരനും പ്രക്ഷോഭത്തിന് ഇറങ്ങില്ല.. വേണമെങ്കിൽ പ്രതിപക്ഷ നേതാവും പാർട്ടി പ്രസിഡണ്ടും ഒന്നു കുരക്കും.
മിക്കവാറും ഡിസംബറിലെ ഹൈക്കോടതി വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ ഇപ്പോഴത്തെ ബെഞ്ച് അവിടെ കാണില്ല. പകരം ദാസപ്പനനുകൂല ബഞ്ച് വരും.
ഇതൊക്കെയാണ് നമ്മുടെ ഒത്തുതീർപ്പ് രാഷ്ട്രീയവ്യവസ്ഥിതി.
ഇവനൊക്കെ വോട്ട് ചെയ്യാനാണ് നിങ്ങൾ ചുരമാന്തി നിൽക്കുന്നത്.
സമീപകാല രാഷ്ട്രീയത്തിൽ കടുത്ത പാർട്ടി പരിമതിക്കുള്ളിലും കുറ്റവാളികളോട് സഹിഷ്ണുത കുറഞ്ഞ ഒരു രാഷ്ട്രീയക്കാരനേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് വിഎസ് അച്യുതാനന്ദൻ ആയിരുന്നു. നിയമസഭയ്ക്കും പുറത്തും നാല്പതും അൻപതും കൊല്ലം കണ്ടു പരിചയം ഉണ്ടായിട്ടും അദ്ദേഹം പല രാഷ്ട്രീയകുറ്റവാളികൾക്കും എതിരെ നിരന്തരം കേസിനു പോയി. അത്തരം മഹത്തായ ഉദാഹരണങ്ങൾ ഇനി ഉണ്ടാവില്ല.
Post Views: 201































