ന്യൂഡല്‍ഹി: മുംബൈയിൽ 1993 ൽ നടന സ്‌ഫോടനം മുതല്‍ കശ്മീരിലെ പഹല്‍ഗാം ആക്രമണം വരെ നടത്തിയത് പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇൻ്റർ സര്‍വീസ് ഇൻ്റലിജന്‍സി (ഐഎസ്‌ഐ) ൻ്റെ കീഴിലുള്ള പ്രത്യേക സംഘത്തിൻ്റെ പങ്കാളിത്തത്തോടെയാണെന്ന് തിരിച്ചറിഞ്ഞു.
അടുത്തിടെ മാത്രമാണ് ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഈ വിഭാഗത്തിൻ്റെ വ്യാപ്തിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്.’എസ്1′ എന്ന പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നതെന്നും സബ് വേര്‍ഷന്‍ 1′ എന്നതിന്‍റെ ചുരുക്കെഴുത്താണ് ‘എസ് 1’ എന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിൻ്റെ പിന്നിലെ ഏറ്റവും വലിയ പ്രേകശക്തി ഈ യൂണിറ്റാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ കേണല്‍ ആണ് എസ് 1-ന് നേതൃത്വം നല്‍കുന്നത്. രണ്ട് റാങ്കിങ് ഓഫീസര്‍മാര്‍ എസ്1 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഗാസി1, ഗാസി2 എന്നിങ്ങനെയാണ് ഈ രണ്ട് ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. എസ്1 -ന്റെ ആസ്ഥാനം ഇസ്ലാമാബാദാണ്. മയക്കുമരുന്ന് വ്യാപാരമാണ് ഭൂരിഭാഗം ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും സാമ്പത്തികസ്രോതസ്സെന്നും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏത് തരത്തിലുള്ള ബോംബുകളും സ്‌ഫോടകവസ്തുക്കളും അതിവിദഗ്ധമായി നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണ് എസ് 1 ലെ ഉദ്യോഗസ്ഥരും പരിശീലകരും. ചെറു ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിസമര്‍ത്ഥരുമാണ്. ഇന്ത്യയുടെ മിക്കയിടങ്ങളിലേയും ഭൂപടങ്ങളും വിശദവിവരങ്ങളും ഈ യൂണിറ്റിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ 25 വര്‍ഷമായി എസ് 1 യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നെന്നാണ് പറയുന്നത്.































