ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ഇരു സഭകളിലുമായി തൃണമൂൽ കോൺഗ്രസിന് ആകെയുള്ള 41 എംപിമാരിൽ 20 പേർ ബി ജെ പിയിൽ ചേരുമെന്ന് സൂചനകൾ.
ആഭ്യന്തര കലാപം നേരിടുന്ന, മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ 28 പേരും രാജ്യസഭയിൽ 13 പേരുമാണുള്ളത്. ഉന്നത തലത്തിലുള്ള ചർച്ചകൾ നടന്നെന്നും പാർട്ടി മാറാനുള്ള താൽപര്യം ഇവർ പ്രകടിപ്പിച്ചെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സ്വന്തം പാർട്ടിയിൽ നിന്നു തന്നെ കലാപത്തെ നേരിടുന്ന മമതാ ബാനർജിക്ക് ഇത് മറ്റൊരു പ്രഹരമായിരിക്കും. പ്രതിപക്ഷ ക്യാമ്പിൽ എംപിമാരുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ ശക്തിയാണ് തൃണമൂൽ.
നേരത്തെ, പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂലിൻ്റെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചിരുന്നു. തനിക്ക് 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ബുധനാഴ്ചയാണ് സ്പീക്കർ രഥീന്ദ്ര ബോസിനു കത്തു നൽകിയത്.































