April 23, 2026 3:32 am

ഇറാനിലെ യുറേനിയം പിടിച്ചെടുക്കാൻ അമേരിക്കയുടെ കരസേന ?

വാഷിങ്ടൺ: അണുവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന ഏകദേശം 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽ നിന്ന് പിടിച്ചെടുക്കുന്നതിനായുള്ള കരസേനാ നീക്കത്തെക്കുറിച്ച് അമേരിക്ക ‌ ആലോചിക്കുന്നു.

പശ്ചിമേഷ്യയിലെ യൂദ്ധം അവസാനിപ്പികുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രമ്പിൻ്റൈ ഈ നീക്കം.ആണവ പദാർഥങ്ങൾ വിട്ടുനൽകാൻ ഇറാനെ സമ്മർദത്തിലാക്കാൻ നിർദേശം നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ അറിയിച്ചു.

ഇത് വിട്ടുനൽകാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

വളരെ പെട്ടെന്ന് തന്നെ ഒരു സമാധാന കരാറിലെത്താൻ സാധിച്ചേക്കുമെന്നാണ് ട്രംപ് പറയുന്നത്. പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതുവരെ നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ല.

ഇതിനിടെ, ഇറാനിലെ എണ്ണ ശേഖരം പിടിച്ചെടുക്കുമെന്ന പരോക്ഷമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. വേണമെങ്കിൽ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. യുദ്ധം രണ്ടാം മാസത്തേക്ക് കടക്കുന്ന വേളയിലാണ് ഈ പ്രതികരണം.

മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമായി തുടരുന്നതിനിടെ പരസ്‌പരം ആക്രമണം തുടരുകയാണ് ഇസ്രായേലും ഇറാനും. ഇന്നലെ രാത്രി ഇറാന്റെ മറ്റൊരു ആണവോർജ നിലയമായ ബുഷഹറിൽ വീണ്ടും ആക്രമണം നടന്നിരുന്നു. ഇറാൻ ആവട്ടെ ടെൽ അവീവ് അടക്കമുള്ള ഇടങ്ങളും ഗൾഫ് രാജ്യങ്ങളും ലക്ഷ്യമിടുന്നത് തുടരുകയാണ്.

തങ്ങളുടെ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നാണ് ഇറാൻ്റെ നിലപാട്. വെടിനിര്‍ത്തലിനുള്ള സമയപരിധി നിര്‍ദ്ദേശിക്കാനുള്ള ട്രംപിന്റെ ഏതൊരു ശ്രമത്തെയും ശക്തമായി നിരസിക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News