‘ദ റോഡ് ടു മെക്ക’ യും ബെന്യാമിന്റെ ആടുജീവിതവും

In Featured, Special Story
March 31, 2024

കൊച്ചി:  ആടുജീവിതം സിനിമ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയയിൽ ബെന്യാമിൻ അതേ പേരിൽ എഴുതിയ നോവലും ചർച്ചയാവുകയാണ്. നോവലിലെ ചില ഭാഗങ്ങൾക്ക് സഞ്ചാരിയും ഗ്രന്ഥകാരനും മുഹമ്മദ് അസദിന്റെ ‘ദ റോഡ് ടു മെക്ക’ എന്ന വിഖ്യാത കൃതിയുമായുള്ള സാമ്യം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

നോവലിലെ രണ്ടുപേജുകൾ മക്കയിലേക്കുള്ള പാത എന്ന പുസ്തകത്തിന്റെ പദാനുപദ തർജ്ജമപോലെ തോന്നുമെന്നും, വിമർശകർ ചൂണ്ടിക്കാട്ടുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ് ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയായില്ല.

എന്നാൽ ഇത് വളരെ നേരത്തെ തന്നെ ചർച്ചയായതാണെന്നും, ഇപ്പോൾ സിനിമ ഹിറ്റായതിന്റെ പേരിൽ കുത്തിപ്പൊക്കിയിരിക്കയാണെന്നുമാണ്, ബെന്യാമിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഒന്നോ രണ്ടോ പേജുകളിലെ സാമ്യം കൊണ്ട് ഇകഴ്‌ത്തപെടേണ്ട നോവൽ അല്ല ആടുജീവിതം എന്നും അവർ അവകാശപ്പെടുന്നു .

മുഹമ്മദ് അസദിന്റെ “മക്കയിലേക്കുള്ള പാത.” ഓസ്ട്രിയക്കാരനായ ഒരാൾ 1925ൽ സൗദിയിലെത്തുകയും മുസ്ലീമാവുകയും മരുഭൂമിയിലൂടെ നിരന്തരം യാത്രചെയ്തുകൊണ്ട് ജീവിക്കുകയും ചെയ്യുന്നു. 1954ൽ ഇറങ്ങിയ കാലത്ത് ബെസ്റ്റ് സെല്ലറായിരുന്ന പുസ്തകമാണ്. എം.എൻ.കാരശ്ശേരി മാഷാണ് പുസ്തകം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

ബെന്യാമിന്റെ ആടുജീവിതവും ആയി രണ്ടാമത്തെ പുസ്തകത്തിനുള്ള സാമ്യം കാണിയ്ക്കുന്ന ചില ഭാഗങ്ങൾ ചുവടെ .

(ആട് ജീവിതം പേജ് നമ്പർ 178 & 179)

ഇബ്രാഹിം എന്റെ അരികിലിരിക്കുകയാണ്. അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്. അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്. ആർത്തിയോടെ ഞാൻ വായ തുറന്നു. അതിൽ നിന്ന് ഒരുതുള്ളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു. നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ. അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു. അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു. അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു. അവൻ പിന്നെയും പോയി തുണി നനച്ചുവന്നു. നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി. നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് ആ നനവ് എന്റെ വയറ്റിലെത്തിയത്. പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായി വളരുന്നതും.

======================================================================

(The Road to Mecca. പേജ് നമ്പർ 30)

I feel something burning cold like ice and fire, on my lips and see a bearded bedouin face bent over me, his hand pressing a dirty moist rag against my mouth.The man’s other hand is holding an open waterskin. I make an instinctive move towards it, but the bedouin gently pushes my hand back, dunks the rag into the water again and again presses few drops on to my lips. I have to e my teeth together to prevent the water from burning my throat; but the beduin pried my teeth apart and again drops some water in to my mouth. It is not water: it is molten led. Why are they doing this to me? I want to run away from the torture, but they hold me back, the devils….My skin is burning. My whole body is in flames. Do they want to kill me? O, if only I had the strength to get hold of my rifle to defend myself! But they do not even let me rise: they hold me down to the ground and pry my mouth open again and drip water into it, and I have to swallow it- and, strangely enough, it does not burn as fiercely as a moment ago- and, the wet rag on my head feels good and….


(ആട് ജീവിതം. പേജ് നമ്പർ 163)

മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും…………പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്‌ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക……..ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.

================================================================

The Road to Mecca. പേജ് നമ്പർ 13

Then again, there is loneliness in steppes overcome by a sun without mercy; patches of hard, yellow grass and
leafy bushes that crawl over the ground with snaky branches offer welcome pasture to your dromedaries; a solitary acacia tree spreads its
branches wide against the steel-blue sky; from between earth mounds and stones appears, eyes darting right and left, and then vanishes like a ghost, the gold-skinned lizard which, they say, never drinks water.

================================================

ആടുജീവിതത്തിനു വായനക്കാർ ഏറിയതു അതിന്റെ സാഹിത്യമൂല്യം കൊണ്ടല്ല. മറിച്ച്, നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകൾ ആ പുസ്തകത്തിൽ വിവരിക്കുന്നതുകൊണ്ടാണ്. അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണത്തോടെയും. ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നതുകൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ശരിയാണ്,പരകായ പ്രവേശം നടന്നിട്ടുണ്ട്. അത് റോഡ് ടു മെക്കയിൽ നിന്നും ആടുജീവിതത്തിലേക്കാണെന്ന് മാത്രം.

ഒരേ രീതിയിൽ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം. റോഡ് ടു മെക്കയിലെ യാത്രാ വിശദീകരണം ബെന്യാമിൻ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിനെ തെറ്റുപറയാൻ പറ്റില്ലായിരുന്നു. ഒരു എഴുത്തിന്റെ സാഹിത്യം അതേ രീതിയിൽ മൊഴിമാറ്റി എഴുതുന്നത് വിവർത്തനകൃതിയിൽ പെടും. എന്നാൽ അതിനുള്ള അവാർഡല്ല അദ്ദേഹം സ്വന്തമാക്കിയത്… …
സോഷ്യൽ മീഡിയയിലെ വിമർശകർ എഴുതുന്നു

 

1 comments on “‘ദ റോഡ് ടു മെക്ക’ യും ബെന്യാമിന്റെ ആടുജീവിതവും
    Venugopal

    വർഷങ്ങൾക്കുമുൻപ് എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ എഴുത്തിൽ രബീന്ദ്ര നാഥ് ടാഗോരിന്റെ വരികൾ “കോപ്പിയടി” വിവാദത്തിൽ പെട്ടു . അദ്ദേഹം പ്രതികരിച്ചു. ” എന്റെ കഥയുടെ ….ആ ഭാഗത്തു ഏഴുതി പിടിപ്പിക്കാൻ ടാഗോറിന്റെ ഈ വരികകളെക്കാൾ അധികം എനിക്കു എഴുതാൻ കഴിയില്ല” എന്നാണ് .ഓർമ്മകൾ …. ബെന്യാമിൻ നല്ല എഴുത്തുകാരൻ

Leave a Reply