June 1, 2026 12:56 am

കരയുദ്ധം നടത്താതെ ഇറാനെ കീഴ്പെടുത്താനാകില്ല

കൊച്ചി : “യുദ്ധം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ട്രംപിന്റെ ആവശ്യങ്ങൾ ചുരുങ്ങി ചുരുങ്ങി ഹോർമുസ് തുറക്കുക എന്ന ആവശ്യത്തിൽ ഒതുങ്ങിയിട്ടും കിളവൻ യുദ്ധത്തിൽ അമേരിക്ക തോറ്റു കഴിഞ്ഞുവെന്ന വസ്‌തുത മറച്ചു പിടിക്കാനാണ് വാശി പിടിക്കുന്നത് എന്നതാണ് സത്യം…കരയുദ്ധം എന്നതാണ് യഥാർത്ഥ യുദ്ധം. ഫുട്ട് സോൾജിയേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ആ അജ്ഞാത സൈനികന്റെ ചോരയിൽ, മൃതശരീരത്തിന്റെ മേലെയാണ് നാമിന്ന് കാണുന്ന സാമ്രാജ്യങ്ങൾ എല്ലാം പടുത്തുയർത്തിയിരിക്കുന്നത്.” എഴുത്തുകാരനായ ബൈജു സ്വാമി  ഫേസ്ബുക്കിലെഴുതുന്നു.

നെഹ്രുവുന്റെ കാലത്തെ ഇൻഡോ ചൈനീസ് യുദ്ധത്തെക്കുറിച്ചും ഈ കുറിപ്പിൽ പരാമർശിക്കുന്നു.”

“ചൈന ലഡാക്കിലും അരുണാചൽ പ്രദേശിലും ഇൻവേഷൻ നടത്തി. തുടർന്നുള്ള ഫുട്ട് സോൾജിയേഴ്‌സിന്റെ അവസ്ഥ കരളലിയിക്കുന്നതായിരുന്നു.
അവരുടെ ബങ്കറുകൾ രാത്രിയിൽ തന്നെ ചൈനീസ് ആർമി അമ്പുഷ് ചെയ്‌തു. അവർക്ക് കമാൻഡ് സെന്ററുമായി ബന്ധപ്പെടാനുള്ള കമ്യൂണികേഷൻ എക്വിപ്‌മെന്റോ 45 അടി കനത്തിൽ മഞ്ഞു വീണ് കിടക്കുന്ന ഇടത്ത് ധരിക്കാനാവശ്യമായ വസ്ത്രങ്ങളോ ഭക്ഷണമോ ഒന്നും ഇല്ലായിരുന്നു. 8000 അടിക്ക് മുകളിൽ ഉയരത്തിൽ കിലോമീറ്റർ ദൂരത്തിൽ മഞ്ഞു മാത്രം ഉള്ള പ്രദേശത്ത് അവർ ചിതറിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാൻ പോലും കഴിയാതെ ദിശയറിയാതെ അവർ അലഞ്ഞു നടന്ന് മരിച്ചു വീണു. കുറെ പേരെ ചൈനീസ് പട്ടാളം വെടി വെച്ച് കൊന്നു. കുറച്ചു പേരെ പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന് കളഞ്ഞു. മൂവായിരത്തോളം പേരെ യുദ്ധത്തടവുകാർ എന്ന ലിസ്റ്റിൽ പെടുത്തി. പക്ഷെ ഏതാണ്ട് അര ലക്ഷം പേര് എങ്കിലും മരിക്കുകയോ തടവിൽ ആകുകയോ ചെയ്‌തു…ബൈജു സ്വാമി തുടരുന്നു 
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ=========================================================
റാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിൽ ഒരു പീസ് പ്രൊപോസൽ തയാറായിട്ടുണ്ടെങ്കിലും അതിൽ ഒപ്പ് വെയ്ക്കാൻ ട്രംപ് ഒരുക്കമല്ല എന്നാണ് അവസാന വാർത്തകൾ. യുദ്ധം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ട്രംപിന്റെ ആവശ്യങ്ങൾ ചുരുങ്ങി ചുരുങ്ങി ഹോർമുസ് തുറക്കുക എന്ന ആവശ്യത്തിൽ ഒതുങ്ങിയിട്ടും കിളവൻ യുദ്ധത്തിൽ അമേരിക്ക തോറ്റു കഴിഞ്ഞുവെന്ന വസ്‌തുത മറച്ചു പിടിക്കാനാണ് വാശി പിടിക്കുന്നത് എന്നതാണ് സത്യം.
ഇത് വരെ ഏതാണ്ട് 75 ബില്യൺ ഡോളറും F 35 ഉൾപ്പടെ നൂറോളം വിമാനങ്ങളും നഷ്ട പട്ടികയിൽ ഉണ്ടെങ്കിലും അതൊക്കെ മാനേജബിൾ ആണ്. പക്ഷെ ഹാർവാർഡ് പോളിസി എക്സ്പെർട്ട് ആയ Linda Bilmes പറയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം 1 ട്രില്യൺ ഡോളർ എങ്കിലും ഉണ്ടാകുമെന്നാണ്. ഇപ്പോളത്തെ കണക്കിൽ ഓരോ ദിവസവും യുദ്ധ ചിലവിന് മാത്രം 2 ബില്യൺ ഡോളറും ഗ്യാസോലിൻ വിലക്കയറ്റവും മറ്റുള്ള പ്രശ്‌നങ്ങളും മൂലം 1.4 ബില്യൺ ഡോളർ എന്നതും ചേർത്ത് 3.4 ബില്യൺ ഡോളറാണ് യുദ്ധത്തിന്റെ ബിൽ.
ഇറാനുമായിഎന്ന വസ്‌തുത അമേരിക്കൻ ഡിഫെൻസ് എക്സ്പെർട്ടുകൾ ഒരേ സ്വരത്തിൽ യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ട്രംപ് കരുതിയത് അതൊക്കെ ഭ്രാന്തൻ ജൽപനങ്ങൾ ആണെന്നതാണ്. ഏത് ഭൂമിയും സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാൻ കരയിൽ സ്വന്തം സൈന്യം ഉണ്ടാകണം, തുടർന്ന് അവിടെ രാഷ്ട്രീയമായ മാറ്റങ്ങളിലൂടെ പാവ സർക്കാർ ഉണ്ടാക്കണം എന്ന വസ്‌തുത തട്ടിപ്പും നടത്തി ചീട്ടും കളിച്ച് പെണ്ണും പിടിച്ച് നടന്ന അലവലാതിയായ ട്രംപിന് അറിയില്ല.
സത്യത്തിൽ കരയുദ്ധം എന്നതാണ് യഥാർത്ഥ യുദ്ധം. ഫുട്ട് സോൾജിയേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ആ അജ്ഞാത സൈനികന്റെ ചോരയിൽ, മൃതശരീരത്തിന്റെ മേലെയാണ് നാമിന്ന് കാണുന്ന സാമ്രാജ്യങ്ങൾ എല്ലാം പടുത്തുയർത്തിയിരിക്കുന്നത്. നമ്മുടെ തട്ട് പൊളിപ്പൻ സിനിമകളിൽ കാണുന്ന ഗീർവാണമടിച്ച് നടക്കുന്ന പട്ടാളക്കാരൻ ഒരിക്കലും യഥാർത്ഥ ഫുട്ട് സോൾജിയറുടെ പ്രതിനിധിയേ അല്ല. അവരുടെ യുദ്ധമുഖത്തെ ജീവിതവും അനുഭവങ്ങളും വായിച്ചാൽ തന്നെ അവരെന്ന ആ ട്രൈബിനെ നാം തൊഴുതു പോകും. ഉദാഹരണത്തിന് ഇന്ത്യ ചൈനയോട് തോറ്റ 1962 ൽ നടന്ന യുദ്ധത്തിന്റെ കുറെ കാര്യങ്ങൾ ഞാൻ സോൾജിയർമാരിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്.കരസൈന്യാധിപൻ അടക്കം ഉള്ള ആളുകൾ ചൗ എൻ ലായ് എന്ന ഫ്രോഡ് കമ്യുണിസ്റ്റുമായി നെഹ്‌റു പഞ്ച ഷീല തത്വങ്ങൾ ഒപ്പിട്ട് കെട്ടിപിടിക്കുമ്പോൾ തന്നെ പറഞ്ഞു, ചൈനയാണ്, ഫ്രോഡുകളാണ്, അവരുമായി അതിർത്തിത്തർക്കം ഇന്നും നിലനിൽക്കുന്നു, അവർ ടിബറ്റ് കൈയേറിയത് പോലെ ലഡാക്കും കൈയേറും. അതിന് മുൻപ് ഇന്ത്യയെ പറ്റിക്കാനാണ് ഈ തട്ടിപ്പ്..
ഇന്ത്യ അക്കാലത്ത് ശത്രു സ്ഥാനത്ത് നിർത്തിയിരുന്ന അമേരിക്കയും ഇന്റലിജൻസ് റിപ്പോർട്ട് കൊടുത്തു, ചൈന വൻതോതിൽ സ്നോ ഷൂസ്, മഞ്ഞിൽ ഓടിക്കുന്ന വാഹനങ്ങൾ, സ്നോ സ്കൂട്ടെർസ് എല്ലാം വാങ്ങുന്നു, ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നു. എല്ലാം സൂചിപ്പിക്കുന്നത് ചൈനീസ് അഗ്രെഷൻ ഇമ്മിനെന്റ് എന്നാണ്. ഈ റിപ്പോർട്ട് കൊടുത്ത General പ്രാൺ നാഥ് ഥാപ്പറെ നെഹ്രുവും വി കെ കൃഷ്‌ണമേനോനും സുഹൃദ് രാഷ്ട്രമായ ചൈനയെ കുറിച്ച് പുലഭ്യം പറയുന്നോ എന്ന് പറഞ്ഞുകൊണ്ട് ഇറക്കി വിട്ടു എന്നാണ്ചരിത്രം . ഏതാനും ദിവസങ്ങൾക്കുള്ളിൽ ചൈന ലഡാക്കിലും അരുണാചൽ പ്രദേശിലും ഇൻവേഷൻ നടത്തി. തുടർന്നുള്ള ഫുട്ട് സോൾജിയേഴ്‌സിന്റെ അവസ്ഥ കരളലിയിക്കുന്നതായിരുന്നു.
അവരുടെ ബങ്കറുകൾ രാത്രിയിൽ തന്നെ ചൈനീസ് ആർമി അമ്പുഷ് ചെയ്‌തു. അവർക്ക് കമാൻഡ് സെന്ററുമായി ബന്ധപ്പെടാനുള്ള കമ്യൂണികേഷൻ എക്വിപ്‌മെന്റോ 45 അടി കനത്തിൽ മഞ്ഞു വീണ് കിടക്കുന്ന ഇടത്ത് ധരിക്കാനാവശ്യമായ വസ്ത്രങ്ങളോ ഭക്ഷണമോ ഒന്നും ഇല്ലായിരുന്നു. 8000 അടിക്ക് മുകളിൽ ഉയരത്തിൽ കിലോമീറ്റർ ദൂരത്തിൽ മഞ്ഞു മാത്രം ഉള്ള പ്രദേശത്ത് അവർ ചിതറിപ്പോയി. എന്താണ് സംഭവിക്കുന്നതെന്നറിയാൻ പോലും കഴിയാതെ ദിശയറിയാതെ അവർ അലഞ്ഞു നടന്ന് മരിച്ചു വീണു. കുറെ പേരെ ചൈനീസ് പട്ടാളം വെടി വെച്ച് കൊന്നു. കുറച്ചു പേരെ പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന് കളഞ്ഞു. മൂവായിരത്തോളം പേരെ യുദ്ധത്തടവുകാർ എന്ന ലിസ്റ്റിൽ പെടുത്തി. പക്ഷെ ഏതാണ്ട് അര ലക്ഷം പേര് എങ്കിലും മരിക്കുകയോ തടവിൽ ആകുകയോ ചെയ്‌തു. ഒരു വിവരവും ഇല്ലാത്ത കുറെ ആളുകളെ മിസ്സിംഗ് കാറ്റഗറിയിൽ പെടുത്തി. അത് കൊണ്ട് അവരുടെ വിധവകൾക്ക് അർഹമായ ആനുകൂല്യം പോലും കിട്ടിയില്ല. ഇത്തരം നൊമ്പരങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നവരെയാണ് നാം കോമാളികൾ ആയി കാണുന്നതെന്ന് ഓർക്കണം.
പറഞ്ഞുവരുന്നത് യുദ്ധക്കൊതി മൂത്ത എല്ലാ ഭരണാധികാരികളും ഇങ്ങനെ കുറെ സംഭവങ്ങൾ യുദ്ധത്തിൽ നടക്കുമെന്ന് ഓർക്കണം. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ആണെങ്കിലും കരയുദ്ധം എന്നത് വേറൊരു ഡൈമെൻഷൻ ആണ് എന്ന് ട്രംപിന് വെളിവില്ലെങ്കിലും അവരുടെ സൈനിക മേധാവി പറഞ്ഞുകൊടുക്കണം. യാതൊരു പരിചയവുമില്ലാത്ത അന്യ നാട്ടിലെ hostile ആയ ടെറൈനിൽ, ശത്രുക്കൾക്ക് കൈ വെള്ള പോലെ സുപരിചിതമായ പ്രദേശത്ത് ചെന്ന് യുദ്ധം ചെയ്യാൻ ബ്രേവ് ഹേർട് എന്നൊക്കെ പറയുന്നവർക്ക് പോലും രണ്ടാമതൊന്ന് ആലോചിച്ചാൽ ഭയമുണ്ടാക്കുന്ന ഒരു പ്രൊപോസിഷനാണ്. പരിക്കേറ്റാൽ അവിടെ കിടന്ന് മരിക്കേണ്ടി വരും. തദ്ദേശ വാസികളുടെ പിടിയിലായാൽ മൃഗീയമായി കൊല്ലും. അത് മാത്രമല്ല കാലാവസ്ഥ പോലും അന്യമായ, ടൈം സോൺ വെച്ച് ശാരീരികമായി ഉണ്ടാകുന്ന മാറ്റം പോലും കരയുദ്ധത്തിൽ ഒരു സൈനികന് താങ്ങാനാകില്ല. താർ മരുഭൂമിയിൽ ജനിച്ച ഒരു സൈനികൻ എങ്ങനെ ലഡാക്കിൽ ഐസിൽ യുദ്ധം ചെയ്യും എന്നാലോചിച്ചാൽ മതി.
ചുരുക്കി പറഞ്ഞാൽ കുറെ മിസൈൽ എടുത്ത് വിക്ഷേപിക്കലോ ഡ്രോൺ അയച്ചു കൊണ്ട് എന്തെങ്കിലും ഇൻസ്റ്റലേഷൻ തകർക്കലോ അല്ല കര യുദ്ധം. അവിടെയാണ് തീക്ഷണമായ യുദ്ധഭൂമി. അത് അമേരിക്ക വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും എല്ലാം മനസിലാക്കി. ഇറാനിൽ മനസിലാക്കേണ്ടി വന്നേക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. പതിനായിരക്കണക്കിന് സൈനികരുടെ ശവപ്പെട്ടി വരുമ്പോൾ അവർക്ക് എന്തെങ്കിലും വാർ മെമ്മോറിയൽ പണിയാൻ ബുദ്ധിമുട്ടില്ല, പക്ഷെ ആ സോൾജിയേഴ്‌സിന്റെ കുടുംബത്തിന്റെ കണ്ണീരിന്റെ വില കണക്ക് കൂട്ടാനാകാത്ത അത്രയും വലുതാണ്. ട്രംപ് അവരെ ഓർത്ത് പീസ് പ്രൊപോസൽ ഒപ്പിടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കിളവന് വെളിവില്ല.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News