April 23, 2026 3:30 am

പോളിങ്ങ് 78.22 ശതമാനം; യു ഡി എഫിന് 91 മുതൽ 102 സീറ്റുകൾ വരെ ?

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 78.22 ആണ്.അന്തിമ കണക്കുകൾ വരുമ്പോൾ ഇത് ഇനിയും കൂടിയേക്കും.

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം.മെയ് നാലിനാണ് വോട്ടെണ്ണൽ.

2021-ലേതിനേക്കാൾ ഉയർന്നതാണ് പോളിങ് ശതമാനം. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിലവിൽ ലഭ്യമായ കണക്കനുസരിച്ച് കോഴിക്കോട്ടാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 81.32 ശതമാനം.പാലക്കാടും പോളിങ് ശതമാനം 80 കടന്നിട്ടുണ്ട്. കുറവ് പത്തനംതിട്ടയിലാണ്- 70.76 ശതമാനം.

നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമായ പ്രവചനം നടത്തിയ റാഷിദ്.സി.പി ഇക്കുറിയും രംഗത്ത് വന്നിട്ടുണ്ട്.ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.യുഡിഎഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കുമ്പോൾ എൽഡിഎഫ് 38-48 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം.

ന്യൂനപക്ഷ വോട്ടുകളിലെ മാറ്റവും ഇടതുപക്ഷ വോട്ടർമാരിലെ നിരാശയുമാണ് ഇതിന് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.

2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്‍റെ പരിപൂർണമായ മാററം യു ഡി എഫിലേക്ക് ഉണ്ടായതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷപാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.

രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടതുപക്ഷ രാഷ്ട്രീയ ബോധ്യമുള്ള മടുപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഛായ സമാനതകൾ ഇല്ലാത്ത രീതിയിൽ ഇടിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് റാഷിദ്വ് ഇക്കാര്യം വിശദീകരിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News