തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 78.22 ആണ്.അന്തിമ കണക്കുകൾ വരുമ്പോൾ ഇത് ഇനിയും കൂടിയേക്കും.
വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം.മെയ് നാലിനാണ് വോട്ടെണ്ണൽ.
2021-ലേതിനേക്കാൾ ഉയർന്നതാണ് പോളിങ് ശതമാനം. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിലവിൽ ലഭ്യമായ കണക്കനുസരിച്ച് കോഴിക്കോട്ടാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 81.32 ശതമാനം.പാലക്കാടും പോളിങ് ശതമാനം 80 കടന്നിട്ടുണ്ട്. കുറവ് പത്തനംതിട്ടയിലാണ്- 70.76 ശതമാനം.
നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമായ പ്രവചനം നടത്തിയ റാഷിദ്.സി.പി ഇക്കുറിയും രംഗത്ത് വന്നിട്ടുണ്ട്.ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.യുഡിഎഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കുമ്പോൾ എൽഡിഎഫ് 38-48 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം.
ന്യൂനപക്ഷ വോട്ടുകളിലെ മാറ്റവും ഇടതുപക്ഷ വോട്ടർമാരിലെ നിരാശയുമാണ് ഇതിന് കാരണമായി അദ്ദേഹം വിലയിരുത്തുന്നത്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.
2001-നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്‍റെ പരിപൂർണമായ മാററം യു ഡി എഫിലേക്ക് ഉണ്ടായതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷപാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടതുപക്ഷ രാഷ്ട്രീയ ബോധ്യമുള്ള മടുപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഛായ സമാനതകൾ ഇല്ലാത്ത രീതിയിൽ ഇടിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് റാഷിദ്വ് ഇക്കാര്യം വിശദീകരിക്കുന്നത്.































