വാഷിങ്ടൺ: യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ടെഹ്‌റാനിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു.
അതേസമയം, ആണവ നിലയങ്ങളിൽ ആക്രമണം തുടർന്നാൽ ഈ മേഖലയിൽ ആണവ വികിരണമുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ഇത് പശ്ചിമേഷ്യയിലെ രാജ്യങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഗൾഫ് മേഖല ആകെ ദുരന്ത ഭൂമി ആകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ജിസിസി രാജ്യങ്ങളെ മുഴുവൻ വികരണം ബാധിക്കും എന്നാണ് അവർ പറയുന്നത്.
അമേരിക്കയ്ക്കും ഇസ്രയേലിനും ‘വലിയ സർപ്രൈസ്’ വരുന്നുണ്ടെന്നും അതിന് ഇനി അൽപ സമയം മാത്രമേ എടുക്കൂവെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ കനത്ത നാശമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി.ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. നിരവധി സ്ഫോടനങ്ങൾ നടക്കുന്നത് വീഡിയോയിൽ കാണാം.
എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. നേരത്തെ സമാധാന കരാറിന് ഇറാൻ വവങ്ങണമെന്നും, 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നും ട്രംപ് അന്ത്യശാസനം നൽകിയരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നേതാക്കളെ കൊലപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടത്.
US,Iran,war,Israel,donald trump































