തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ, ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ കോണ്‍ഗ്രസ്.സ്വത്ത് വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ മറച്ചുവച്ചു എന്നാണ് ആരോപണം.
ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നില്ലത്രെ. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
രാജീവ് ചന്ദ്രശേഖര്‍ കരം അടയ്ക്കുന്ന രേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു.ബെംഗളൂരുവിലെ കൊരമംഗളയിലുള്ള മൂന്നാം ബ്ലോക്കില്‍ 49000 ചതുരശ്ര അടിയില്‍ രാജീവ് ചന്ദ്രശേഖറിന് വീടുണ്ട് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.ഈ സ്ഥലത്തിന് 200 കോടി രൂപ മൂല്യം വരും.
സത്യവാങ്മൂലത്തില്‍ വീടോ കാറോ ഇല്ലെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ബോധിപ്പിച്ചിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാജീവ് ചന്ദ്രശേഖറിനെ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണം എന്നും അവർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. പരിശോധിച്ച ശേഷമാകും കമ്മീഷന്റെ നടപടി.
ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. സിപിഎമ്മിന് വേണ്ടി വി ശിവന്‍കുട്ടി, കോണ്‍ഗ്രസിന് വേണ്ടി കെഎസ് ശബരീനാഥന്‍ എന്നിവരാണ് മല്‍സരിക്കുന്നത്.
ബിജെപിക്ക് ആദ്യമായി നിയമസഭാംഗത്തെ നല്‍കിയ മണ്ഡലമാണ് നേമം. ഒ രാജഗോപാല്‍ ആണ് 2016ല്‍ നേമത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2021ല്‍ ബിജെപി പരാജയപ്പെടുകയും ശിവന്‍കുട്ടി ജയിക്കുകയും ചെയ്തു.
































One Response
വിവാഹം കഴിച്ചിട്ടില്ലെന്നുസത്യവാങ്ങ്മൂലം നൽകുകയും ഭാര്യയുടെ കൂടി ആദായ നികുതി അടക്കുകയും എന്റെയർ പൊളിറ്റിക്കൽ സയൻസിൽഎം.എ ബിരുദം നേടുകയും ചെയ്ത പ്രചാർമന്ത്രിയുടെ പാർട്ടി നേതാവല്ലെ ചന്ദ്രശേഖർ !