തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിലെ 1750 ആശുപത്രികൾ പൂട്ടിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) അറിയിച്ചു.
1306 ഒ.പി സ്ഥാപനങ്ങളും, 444 കിടത്തി ചികിത്സാ ആശുപത്രികളുമാണ് അടക്കേണ്ടി വന്നത്.2021ന് മുമ്പുള്ള അഞ്ച് വർഷം 148 ഒ.പി. സ്ഥാപനങ്ങളും 262 കിടത്തിചികിത്സാ ആശുപത്രികളുമായിരുന്നു പ്രവർത്തനം നിലച്ചു പോയത്.
മറുവശത്ത് കൂടുതൽ സ്ഥാപനങ്ങളും കിടക്കകളും വരികയും മൊത്തം സ്ഥാപനങ്ങൾ 3677ൽ നിന്ന് 5402 ആവുകയും ചെയ്തു. ആശുപത്രി കിടക്കകൾ 80,267ൽ നിന്നും 82,557 ആയും വർധിച്ചിട്ടുണ്ട്.
കിടത്തി ചികിത്സ നടത്തുന്ന 1708 സ്ഥാപനങ്ങളിൽ 39 എണ്ണം 300 കിടക്കകൾക്ക് മുകളിലും 312 എണ്ണം 50നും 300നും ഇടയ്ക്കുള്ളവയും 1357 ആശുപത്രി കളിൽ 50ൽ താഴെ കിടക്ക കളുമാണ് ഉള്ളത്. ഇവയിൽ 1011 ആശുപത്രികളിൽ 20 ൽ താഴെ കിടക്കകളാണ്. ചെറിയ ആശുപത്രികളാണ് ചെറിയ ചെലവിൽ സാധാരണ ക്കാർക്ക് ആധുനിക ചികിത്സ പ്രദാനം ചെയ്യുന്നതെന്നും ഇവയെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ഐ.എം.എ പറയുന്നു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളാണ് ചെറുകിട ആശുപത്രികൾ പൂട്ടാൻ കാരണമാകുന്നതെന്നാണ് ഐ.എം.എയുടെ ആരോപണം.































