കൊച്ചി : ഗോസായി സംഘികളും പിണറായിസ്റ്റുകളും തമ്മിലുള്ള അവിഹിത ദാമ്പത്യത്തിനോടുള്ള നിശബ്ദരായ എതിർപ്പാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ചിന്തകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ അഭിപ്രായപ്പെട്ടു. കരിമണൽ കൊള്ളയെ കുറിച്ചും അതിൽ തൈക്കണ്ടി കുടുംബത്തിന്‍റെ പങ്കിനെക്കുറിച്ചും 2018 ൽ തന്നെ ഗോസായി സംഘികൾക്ക് അറിയാമായിരുന്നു.എന്നിട്ടും രണ്ടാമൂഴം കൊടുത്ത് കൂടുതൽ കൊള്ള ചെയ്യാൻ അവർ അവസരം കൊടുത്തുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഏറ്റവും ആഹ്ലാദകരമായ പരിണതികളിൽ ഒന്ന് കേരള സംഘികൾക്ക് ജനപ്രിയത കുറഞ്ഞുവരുന്നു എന്നതാണ്. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 19.23 % വോട്ട് പങ്കുണ്ടായിരുന്ന സംഘികൾ 2025 ൽ കുത്തനെ 14.71 ശതമാനത്തിലേക്ക് പതിച്ചു. 2019 ൽ നേടിയ 15.64 ശതമാനത്തിലും കുറവാണത്. ഗോസായി സംഘികളും പിണറായിസ്റ്റുകളും തമ്മിലുള്ള അവിഹിത ദാമ്പത്യത്തിനോടുള്ള നിശബ്ദരായ ജനങ്ങളുടെ എതിർപ്പു കൂടിയാണ് ഈ ഫലം സൂചിപ്പിക്കുന്നത്.
രണ്ട് ഫാസിസ്റ്റ് പാർട്ടികളും തങ്ങളുടെ അവിഹിതത്തിലൂടെ നൂറുകണക്കിന് വരുന്ന തങ്ങളുടെ രക്തസാക്ഷികളെയും ബലിദാനികളെയും വഞ്ചിക്കുന്നത് ജനങ്ങൾക്ക് പിടിച്ചിട്ടില്ല. കരിമണൽ കൊള്ളയെ കുറിച്ചും അതിൽ തൈക്കണ്ടി കുടുംബത്തിന്‍റെ പങ്കിനെക്കുറിച്ചും 2018 ൽ തന്നെ ഗോസായി സംഘികൾക്ക് അറിയാമായിരുന്നു.
എന്നിട്ടും ജനങ്ങളിൽ നിന്ന് അത് മറച്ചുവെച്ച് ദാസപ്പനെ ജയിപ്പിച്ചു. രണ്ടാമൂഴം കൊടുത്ത് കൂടുതൽ കൊള്ള ചെയ്യാൻ അവസരം കൊടുത്തു. ശബരിമല ധ്വംസനവും ശബരിമല കൊള്ളയും നടത്തിയ കാരണഭൂതനോടുള്ള സന്ധികളും സംരക്ഷണവും ഹിന്ദു വീട്ടമ്മമാർ കാണുന്നുണ്ടായിരുന്നു.
2018ലെ ശബരിമലയിലെ ആചാരലംഘനത്തിൻ്റെ കാര്യത്തിൽ പ്രതിഷേധിച്ച് ജീവിതത്തിൽ ആദ്യമായി തെരുവിലിറങ്ങിയ വീട്ടമ്മമാർ ഈ വഞ്ചനയിൽ ക്ഷുഭിതരായി തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു വരുന്ന സംഘികളെ ചൂലെടുത്ത് അടിക്കേണ്ടതായിരുന്നു. അതിന് അവർക്ക് ധൈര്യമില്ലാത്തതിനാൽ വോട്ടിലൂടെ അത് തീർത്തു എന്ന് കരുതണം.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രമായ ശബരിമലയിലെ കൊള്ളയെ കുറിച്ചുള്ള ഇവന്മാരുടെ ഉദാസീനത നോക്കൂ. മുഖ്യമായും രണ്ട് ന്യൂനപക്ഷ മതങ്ങളുടെ പിന്തുണയുള്ള യുഡിഎഫും കോൺഗ്രസ്സും ആണ് പിണറായിയുടെ ശബരിമല കൊള്ളയ്ക്കെതിരായ ക്യാമ്പയിൻ സജീവമാക്കുന്നത് എന്ന് ശ്രദ്ധിക്കുക.
ക്വട്ടേഷൻ സ്ത്രീപീഡനത്തിലെ വിധിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് വോട്ടെടുപ്പിന് ശേഷമാണ് എന്നത് സംഘികൾക്ക് നന്നായി. അല്ലെങ്കിൽ ഇവരുടെ വോട്ട് ശതമാനം വീണ്ടും താഴ്ന്ന് പോയേനെ. ഒരു സുഹൃത്ത് പറഞ്ഞ പോലെ,സ്ത്രീരൂപം മാത്രമുള്ള കുറെ സംഘിണികൾ ഒഴിച്ചാൽ ഒരു സ്ത്രീയും അവർക്ക് ഇനി വോട്ട് ചെയ്യില്ല.
നോക്കുക: കേരളത്തിന്‍റെ ആകാശത്തിന്‍റെ കീഴിലുള്ള സമസ്ത സംഘികളും, ഏകവക്ത്രവും ഏക ഗുദവും ഏക ഉടലും ഏക മനസ്സാക്ഷിയും ഏക സാമൂഹ്യവിരുദ്ധതയും ഉള്ള ഒരു വിചിത്ര വികൃത ജീവിയെ പോലെയാണ് ചരിത്രത്തിലാദ്യമായി സംഭവിച്ച ക്വട്ടേഷൻ പീഡനം ആസൂത്രണം ചെയ്ത ക്രിമിനൽ തെണ്ടിയെ ഏകകണ്ഠമായി പിന്താങ്ങുന്നത്.
അവൻ കേരള സംഘികളുടെ മേൽ പൂർണ്ണ നിയന്ത്രണമുള്ള ഏതോ ഗോസായി സംഘിക്ക് വലിയ തുക കൈക്കൂലി കൊടുത്തു കാണും.അയാളുടെ ആജ്ഞ അനുസരിക്കുകയാകണം ആത്മബോധമില്ലാത്ത കേരള സംഘികൾ. ഈ വിടുപണിയുടെ ഭാഗമായി അവരുടെ ബുദ്ധിജീവികൾ ദിവസവും കുറെ അളിഞ്ഞ വിശകലനങ്ങൾ നടത്തുന്നുമുണ്ട്.85 കൊല്ലമായി സത്യസന്ധതയ്ക്ക് പകരം ഡോഗ്മകളും യാന്ത്രികതകളും വിതണ്ഡവാദങ്ങളും കൊണ്ട് സമൂഹത്തെ നാറ്റിച്ച കമ്മികളെ മടുത്ത് അടിച്ചു പുറത്താക്കാൻ ഒരുങ്ങുന്ന കേരള സമൂഹത്തിലേക്ക് ആണ് ഇവന്‍റെയൊക്കെ നേരിന്‍റെ കണികയില്ലാത്ത വിജ്ഞാന പ്രകടനം.
സ്വന്തമായി ഒരു അസ്തിത്വമൊ ആത്മാവോ ഇല്ലാത്തവരാണ് കേരള സംഘികൾ. ഗുജറാത്തിലെ സംഘികൾ ഇന്ത്യയിൽ മുതലാളിത്ത സ്ഥാപനം നടന്ന അന്നുമുതലുള്ള കച്ചവടബുദ്ധിയുടെയും അമിതകൗശലത്തിൻ്റെയും പൈതൃകമുള്ളവരാണ്. ബീമാരു പ്രദേശത്തെ സംഘികൾ ആകട്ടെ , ആയിരത്തി ഇരുന്നൂറ് കൊല്ലത്തെ വർഗീയ സംഘർഷങ്ങളിൽ നിന്നും പടയോട്ടങ്ങളിൽ നിന്നും ഉള്ള ഊർജ്ജം സംഭരിച്ചവരാണ്. കേരളസംഘികൾക്ക് അങ്ങിനെ കേരള പൈതൃകം ഒന്നുമില്ല.
കേരള സംസ്കാരമോ കേരള ഭാഷയോ കേരള സാഹിത്യമോ കേരള നവോത്ഥാനമോ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളൊ അടങ്ങിയ കേരള മുഖ്യധാരയുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. കേരളത്തിലെ സംഘികളുടെ മൂലധനം ക്രിസ്ത്യൻ- മുസ്ലിം അയൽക്കാരുടെ സംരംഭകത്വത്തോടുള്ള അസൂയയും കുറച്ച് മൂലക്കുരുവുമാണ്.
ശബരിമല കാര്യത്തിലെ അവരുടെ ഉദാസീനതയും ഹീനൻ്റെ കൈക്കൂലിക്കാശ് വാങ്ങി അവനോട് പ്രകടിപ്പിക്കുന്ന സംഘടിതആരാധനയും നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘികളെ രണ്ടു പതിറ്റാണ്ടു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിക്കണേ എന്നാണ് അയ്യപ്പനോടുള്ള എൻ്റെപ്രാർത്ഥന































