കാലിഫോർണിയ: ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ ഉപയോഗിച്ച് അർബുദം രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും കുടുംബത്തിനും 8,578 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ലോസ് ഏഞ്ചൽസ് കോടതി.
പൗഡറിലെ ആസ്ബസ്റ്റോസിന്‍റെ ഘടകമാണ് രോഗ കാരണം. ഉയർന്ന അളവിലുള്ള ആസ്ബസ്റ്റോസിന്‍റെ ഉപയോഗം മെസൊതലിയോമ എന്ന അർബുദത്തിന് രോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.
പൗഡറിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളിലുള്ള ആരോഗ്യപ്രശ്നങ്ങൾ കമ്പനി മറച്ചുവെച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം.2021-ൽ 88 വയസ്സുള്ളപ്പോൾ മരിച്ച കാലിഫോർണിയ നിവാസിയായ മേ മാറിന്‍റെ കുടുംബം, അതേ വർഷം തന്നെ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു, ബേബി പൗഡറിൽ ആസ്ബറ്റോസ് നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് അവർ ആരോപിച്ചു.
:max_bytes(150000):strip_icc()/INV_JNJSign_GettyImages-17413133161-c2e1f7a98bc643f7939c5bb2ff0bb22e.jpg)
ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്‍റെ അംശമുണ്ടെന്ന ഉപയോക്താക്കളുടെ ആരോപണത്തെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാൻ ഏകദേശം 26,638.01 കോടി രൂപ കമ്പനിക്ക് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
അണ്ഡാശയ അർബുദത്തിനും മെസൊതലിയോമിയയ്ക്കും ഈ ഉത്പന്നം കാരണമായെന്ന് ആരോപിച്ച് എഴുപതിനായിരത്തിലധികം കേസുകൾ കമ്പനി ഇപ്പോഴും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.































