തിരുവനന്തപുരം: ഐക്യ മുന്നണി മന്ത്രിസഭയിൽ കോണ്‍ഗ്രസിൽ നിന്നുള്ള മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. ധനവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും. സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു.പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് വരും.
രമേശ് ചെന്നിത്തലയെ കെ.സി. വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അംഗമാകാനുള്ള തീരുമാനമെടുത്തത്.
ഉമ്മൻചാണ്ടി മന്ത്രിസഭയിലേതിന് സമാനമായി സതീശൻ മന്ത്രിയിലും മുസ്ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും.ലീഗ് നേതാക്കൾ നടത്തിയ ഘടകകക്ഷി ചർച്ചയിലാണ് തീരുമാനം. ലീഗ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മന്ത്രിമാരെ നിശ്ചയിക്കുക. വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് സൂചന.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്കെത്തിയേക്കും. മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ മലപ്പുറം ജില്ലയിൽ നിന്ന് വന്നേക്കുമെന്നകാരണത്താലാണിത്.































