മുഖ്യമന്ത്രിക്കലാപം; കോൺഗ്രസ്സിൽ തീരുമാനമായില്ല

ന്യൂഡൽഹി: കേരളത്തിലെ യു ഡി എഫ് മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞില്ല.

കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നു നേതാക്കളുമായി പാർടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ സമവായമാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടിവെച്ചത്.

മുഖ്യമന്ത്രി പദവി സംബന്ധിച്ച അവസാന തീരുമാനം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണെടുക്കുക. ഇതോടെ വീണ്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച സസ്പെൻസ് തുടരും. അതേസമയം, മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനം അധികം താമസിയാതെ തന്നെ പുറത്തു വിടുമെന്നും കേരളത്തിൻ്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു.

കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും ഈ അഭ്യർഥന നടത്തി.

ആർക്കും വേണ്ടി പ്രചരണങ്ങൾ നടത്തുകയോ ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളോ പ്രവർത്തകുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് സതീശൻ പ്രവർത്തകരോടാവശ്യപ്പെട്ടു. ഫ്ലക്സുകളും മറ്റും ഇന്ന് രാത്രി തന്നെ മാറ്റണമെന്നും പ്രകടനങ്ങളും മറ്റും നടത്തരുതെന്നും അഭ്യർഥിച്ചു.

നിർഭാഗ്യകരമായ ഒട്ടേറെ സംഭവങ്ങൾ ഒരു പഴങ്കഥയായി അവസാനിപ്പിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പാർട്ടിയും , ജനങ്ങളുമാണ് പരമപ്രധാനം.

നേതാക്കളെ സ്നേഹിക്കുന്നതും താൽപര്യം പ്രകടിപ്പിക്കുന്നതും തെറ്റല്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.പക്ഷേ അത് ജനങ്ങളുടെ മുന്നിൽ മോശം ചിത്രമുണ്ടാക്കിയതായി മനസിലാക്കി ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണം.ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തോടൊപ്പം ഉറച്ചു നിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News