ഡോ ജോസ് ജോസഫ്..
കെ ജി എഫ് ഒന്ന് ,കെ ജി എഫ് രണ്ട് എന്നീ കന്നഡ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ താര പദവിയിലേക്ക് ഉയർന്ന റോക്കിങ് സ്റ്റാർ യഷ് നായകനായ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്.
ഗ്യാങ്സ്റ്റർ ലോകത്തെ കൊടും നിഷ്ഠൂര കൊലപാതകങ്ങളും വൻ ആക്ഷൻ രംഗങ്ങളും ടോക്സിക് ബന്ധങ്ങളും കോർത്തിണക്കിയ ചിത്രം സംവിധാനം ചെയ്തത് മലയാളി നടിയും സംവിധായകയുമായ ഗീതു മോഹൻദാസാണ്.

കെ ജി എഫ് രണ്ടിനു ശേഷമുള്ള യഷിൻ്റെ ചിത്രം, 600 കോടി രൂപ ചെലവിട്ട് വൻ സ്കെയിലിൽ ഗീതു മോഹൻ ദാസ് എന്ന വനിതാ സംവിധായക ഒരുക്കുന്ന ചിത്രം എന്നീ നിലകളിൽ ടോക്സിക് ഏറെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു.എന്നാൽ വിഷ്വലുകളുടെ ധാരാളിത്തവും ആഢംബരവും ഉണ്ടായിരുന്നിട്ടും ദുർബ്ബലമായ തിരക്കഥയും എക്സിക്യൂഷനിലെ പരാജയവും കൊണ്ട് ചിത്രം നിരാശപ്പെടുത്തി.
മലയാളത്തിൽ മൂന്ന് മണിക്കൂർ 14 മിനിറ്റുള്ള ചിത്രത്തിൻ്റെ തിരക്കഥ യഷും ഗീതു മോഹൻദാസും ചേർന്നാണ് രചിച്ചിരിക്കുന്നത്. യഷിനു വേണ്ടി എഴുതി ചേർത്തിരിക്കുന്ന സംഭാഷണങ്ങൾ പൊളളയും കെ ജി എഫിൻ്റെ നിഴലിൽ കെട്ടിയിടപ്പെട്ടതുമാണ്.18 പ്ലസ് പ്രായത്തിലുള്ളവർക്ക് വേണ്ടിയുള്ള ചിത്രമാണ് ടോക്സിക്.
‘ലാർജർ ദാൻ ലൈഫ്’ സൂപ്പർ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലും യഷ് അവതരിപ്പിക്കുന്നത്. ക്രൂരമായി അനാഥരാക്കപ്പെട്ട രണ്ട് സഹോദരങ്ങൾ.അവർ ഗ്യാങ്സ്റ്റർ ലോകം കീഴടക്കി വയലൻ്റായ ഒരു ക്രിമിനൽ സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പതിവ് ഗ്യാങ്സ്റ്റർ കഥയാണ് ടോക്സിക്.അച്ഛനോടുള്ള പക മൂത്ത ഒരു മകൻ്റെ ഫ്ലാഷ് ബാക്ക് എന്ന രീതിയിലാണ് ചിത്രത്തിൻ്റെ തുടക്കം.

ഒരു ‘ബാസ്റ്റാഡിന് ‘ സ്വന്തം ജീവിതത്തിൽ നിന്ന് എന്ത് പഠിക്കാനാണ് എന്നാണ് ചോദ്യം.1947 ലെ ഗോവ. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടും ഗോവ പോർട്ടുഗീസ് ഭരണത്തിൽ തുടർന്നു. ഗോവയിൽ കറുപ്പിൻ്റെ വിപണി പിടിച്ചെടുക്കാനുള്ള അധോലോക യുദ്ധം നടക്കുകയാണ്.
സഹോദരൻ ഫെർണാണ്ടോയെ തകർത്ത് സാൽവഡോർ (ഡാരൽ ഡിസിൽവ ) ഓപ്പിയം വിപണി നിയന്ത്രണത്തിലാക്കുന്നു. സാൽവഡോറിൻ്റെ ഗ്യാങിലാണ് രായയും ( യഷ് ) സഹോദരി ഗംഗയും (നയൻതാര ).രായ സിറ്റി മുഴുവൻ പിടിച്ചെടുത്ത് ലെജൻഡായി മാറുന്നതാണ് ഗംഗയുടെ സ്വപ്നം.
മോശമായ ബാല്യത്തിലൂടെ കടന്നു പോയവരാണ് രായയും ഗംഗയും.ബോസ് സാൽവഡോറിൻ്റെ വിശ്വസ്തനായ രായ അയാളുടെ മകൾ റെബേക്കയുമായി ( താര സുതാരിയ ) അടുപ്പത്തിലാകുന്നു. സ്ത്രീകളുമാ
കള്ളു കുടിച്ച് ഹാങ്ങ് ഓവർ മാറുമ്പോൾ വീണ്ടും കള്ളു കുടിക്കും. ഒരു സ്ത്രീയുമായുള്ള ബന്ധത്തിൻ്റെ ഹാങ് ഓവർ മാറുമ്പോൾ അടുത്ത സ്ത്രീയുമായി ബന്ധത്തിലാകും. പ്രായോഗികവും ശാരീരികവുമായ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അയാളുടെ സ്ത്രീ ബന്ധങ്ങൾ.
രായയുടെ അമാനുഷികമായ ടോക്സിക് ലോകത്തേക്ക് മാദകത്തിടമ്പായ സർക്കസ്കാരി നാദിയ (കിയാര അധ്വാനി ) കടന്നു വരുന്നതോടെ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള അയാളുടെ സ്വപ്നത്തിന് ഭംഗം നേരിടുന്നു. അത് ആദ്യം തിരിച്ചറിയുന്നത് സഹോദരി ഗംഗയാണ്. സാൽവഡോറിൻ്റെ കാമുകി എലിസബത്ത് (ഹിമ ഖുറേഷി ) രായൻ്റെ പ്രവൃത്തികളിൽ സംശയാലുവാണ്.
രായൻ്റെയും നാദിയയുടെയും പ്രണയകഥ പ്രതീക്ഷാനിർഭരമായാണ് തുടങ്ങുന്നത്. രായൻ മോശപ്പെട്ടവനല്ല.എന്നാൽ ടോക്സിക് ആണ്. രായയുടെ ഈ മൃഗീയ സ്വഭാവത്തിന് നേരെ നാദിയ ഒരു കണ്ണാടി പിടിക്കുന്നു. രായൻ, ഗംഗ, നാദിയ എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ബന്ധങ്ങളിലൂടെയാണ് ആദ്യ പകുതി പുരോഗമിക്കുന്നത്. എന്നാൽ അത് പ്രേക്ഷകരുമായി കണക്ട് ആകുന്നില്ല.

ഇതിനിടയിൽ അമാനുഷികത്വം, വയലൻസ്, ബലത്തോടെയുള്ള ലൈംഗികത എന്നിവയെല്ലാം കൂടെക്കൂടെ കടന്നു വരുന്നു.പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കൈ വെട്ടും കാൽ വെട്ടും ശിരഛേദവുമെല്ലാം ആവർത്തിക്കുന്നു. അനിയൻ – ചേച്ചി വൈകാരികത ഒന്നാം പകുതിയോടെ അവസാനിച്ചു.രണ്ടാം പകുതിയിൽ ചിത്രത്തിന് ഒരു സൈക്കോളജിക്കൽ മാനം വരുത്തിയിട്ടുണ്ട്.
രണ്ടാം പകുതിയിലെ ചില ഭാഗങ്ങൾ രൺബീർ കപൂറിൻ്റെ ആനിമലിനെ ഓർമ്മിപ്പിക്കും.1947-ലെ ഗോവയ്ക്കും മക്കാവുവിനും ശേഷം പിന്നീട് 1967- ലെ ഗോവയിലേക്ക് കഥ മാറുന്നു. അച്ഛൻ കാസിനോയിൽ ചൂത് കളിച്ച് പണം നഷ്ടപ്പെട്ടതിനെ കുറിച്ച്,ശരീരത്തിൽ ടൈം ബോംബു കെട്ടി പരാതി പറയാനെത്തിയ മെല്ലിസയും ( രുഗ്മിണി വസന്ത് ) നായകൻ്റെ കാമുകിയായി മാറുന്നു. കാമുകിമാരുമായുള്ള രായൻ്റെ സംഭാഷണങ്ങളെല്ലാം എപ്പോഴും ലൈംഗിക ബന്ധത്തിലാണ് ചെന്നവസാനിക്കുന്നത്.

ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ട് ഉള്ളിൽ മരിച്ചു കഴിഞ്ഞ നായകൻ തൻ്റെ ഏറ്റവും വലിയ ശത്രു ഉള്ളിലെ ടോക്സിക് മോൺസ്റ്റർ ആണെന്ന് തിരിച്ചറിയുന്നു. അവസാനം വൈകാരികമായി പെർഫോം ചെയ്യാനുള്ള അവസരം തിരക്കഥയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും യഷ് കെ ജി എഫിന് അടുത്തെങ്ങും എത്തുന്നില്ല. യൂണിവേഴ്സൽ ലാംഗ്വേജ് വയലൻസ് ആണെന്ന് ചിത്രത്തിൻ്റെ തുടക്കത്തിലെ നായകൻ വ്യക്തമാക്കുന്നുണ്ട്.
ആദ്യം മുതലെ നായകൻ വരുന്നു.കുറെ വെടി വെയ്ക്കുന്നു. കള്ളു കുടിക്കുന്നു. പുക വലിക്കുന്നു. ‘റൂട്ട് മാപ്പ് ഉണ്ടാക്കിയവൻ്റെ റൂട്ടിനെ സംശയിക്കാൻ പാടില്ല ” എന്ന മോഡലിൽ കുറെ നാടകീയ ഡയലോഗുകൾ അടിക്കുന്നു.ഇതിങ്ങനെ അവസാനം വരെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ആകെ പുക.

ടോക്സിക് അതിന്റെ പ്രധാന തീമിലേക്ക് വളരെ വൈകിയാണ് എത്തുന്നത്.രാജീവ് രവിയുടെ വിഷ്വൽസ് ഗംഭീരമാണ് ചടുലവും മനോഹരവുമാണ് ആക്ഷൻ രംഗങ്ങൾ. മറ്റൊരു യൂണിവേഴ്‌സ് സൃഷ്ടിക്കുന്ന ഭംഗിയേറിയ ഫ്രെയിമുകൾ, ബിഗ് ക്യാൻവാസ്സിലുള്ള നിർമ്മാണ രൂപകൽപ്പന എന്നിവയിലെല്ലാം സംവിധായിക വിജയിച്ചിട്ടുണ്ട്.
എന്നാൽ ഇവയെല്ലാം കൂട്ടിച്ചേർത്ത്,ശക്തമായ ഒരു തിരക്കഥയുടെ പിൻബലത്തോടെ മനോഹരമായ ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമൊരുക്കുന്നതിൽ സംവിധായിക പരാജയപ്പെട്ടു.കഥയോടും കഥാപാത്രങ്ങളോടും പ്രേക്ഷകന് വൈകാരികമായ യാതൊരു അടുപ്പവും തോന്നില്ല.
മാസ്സ് ആക്ഷൻ രംഗങ്ങളിൽ യഷ് തിളങ്ങി. ഹൈ എനർജി പശ്ചാത്തല സംഗീതത്തിലൂടെ രവി ബസ്റൂരും സ്റ്റൈലിഷ് ഫ്രെയിമുകളിലൂടെ രാജീവ് രവിയും യഷിൻ്റെ കഥാപാത്രത്തിന് അമാനുഷിക പരിവേഷം നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്.സ്റ്റൈലി
നാദിയയായി കിയാര അധ്വാനിയുടെ പ്രകടനം ആകർഷകമാണ്. സഹോദരി ഗംഗയുടെ വേഷമിട്ട നയൻതാരയും കൊള്ളാം. രുഗ്മിണി വസന്ത് സാധാരണ അഭിനയം മാത്രമാണ് കാഴ്ച്ചവെച്ചത്. ഹിമാ ഖുറേഷി, താര സുതാരിയ എന്നിവരുടേത് അമിതാഭിനയമാണ്. രായൻ്റെ അടുത്ത അനുയായിയായി വേഷമിട്ട സുദേവ് നായർക്ക് കാര്യമായ സംഭാഷണങ്ങൾ ഇല്ല.
കൃത്രിമത്വം നിഴലിച്ചു നിൽക്കുന്നതാണ് ഗീതു മോഹൻ ദാസിൻ്റെ സംവിധാന ശൈലി. മൂന്നേകാൽ മണിക്കൂർ കണ്ടാലും കഥ കൃത്യമായി മനസ്സിലാവില്ല. തിരക്കഥ തീർത്തും ദുർബ്ബലമാണ്. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ.അനാവശ്യ സീനുകൾ അധികം നീക്കം ചെയ്തിട്ടില്ല.
രാജീവ് രവിയുടെ ഛായാഗ്രഹണവും രവി ബുസ്റൂരിൻ്റെ പശ്ചാത്തല സംഗീതവും മികച്ചതാണ്.ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, അൻപറിവ്, കെച്ച കംപാക്ഡീ, അമൃത് സിങ് എന്നിവർ ചേർന്നാണ് ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്.

——————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































