ആരാണ് മേയറെ കുഴിയിൽ ചാടിച്ചത്?

In Featured, Special Story
May 04, 2024

 

 

കൊച്ചി: ” രണ്ട് വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ സാധാരണ സംഭവിക്കാറുള്ള ഈഗോ ക്ലാഷ് ഉരസലിനപ്പുറം എന്തെങ്കിലും പ്രാധാന്യം ഇതിലുണ്ടോ? ഡ്രൈവർ, മേയറോടോ ഭർത്താവായ എം എൽ എ യോടോ അതല്ലെങ്കിൽ ഇരുവരുമോടോ ആരോപിക്കുന്ന തരത്തിൽ എന്തെങ്കിലും വഷളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ ഈ കോലത്തിൽ ഡ്രൈവർ യദു നടക്കില്ലായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ”..മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.

 

എന്തൊരു അത്ഭുതജീവിയാണ് യദു! ഇത്രയേറെപ്പേർ ഒരാളുടെ ലൈംഗിക ചേഷ്ട കണ്ട് രാത്രി എങ്ങിനെയാണ് ഉന്മാദാവസ്ഥയിലായതു? സഹികെട്ട് യദു ഒരു നേതാവിനോട് ചാനലിൽ പറയുന്നു കേട്ട് : “സാറേ ഞാൻ ജീൻസ് ആണ് എപ്പോഴും ഇടുന്നത് എന്ന്? സാറിന്റെ കുടുംബാംഗം ഭയക്കേണ്ട എന്നാണ് വ്യംഗ്യം! …അക്രമം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന മേയറെയും ഭർത്താവിനെയും ഈ സംഭവത്തിൽ എന്തൊക്കെ തെളിവികൾ ഉണ്ടോ അതെല്ലാം നശിപ്പിക്കാൻ അധികൃതർ കൂട്ട് നിൽക്കുകയും തൊഴിൽ നഷ്ടപ്പെട്ട ഈ ഒറ്റയാൻ ഡ്രൈവറെ എന്തൊക്കെ തരത്തിൽ പീഢിപ്പിക്കാമോ അതെല്ലാം ചെയ്യുകയും അയാളെ ആഭാസനെന്നും സ്ത്രീലമ്പടനെന്നും പരസ്യമായി ചാനലുകളിൽ നിന്ദിക്കുകയും ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്!ഈ പച്ചയായ തെളിവുകൾ കൺ മുന്നിലുള്ളത് ഉള്ളതുകൊണ്ടാണ് ലൈംഗിക ചേഷ്ട കഥ നിർമ്മിതിയാണെന്ന് പറയുന്നത്  ജി ശക്തിധരൻ തുടരുന്നു ..

 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ———————————————————————————————————————————————–

{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{{

ആരാണ് മേയറെ കുഴിയിൽ ചാടിച്ചത്?
രാണ് മേയർ ആര്യാ രാജേന്ദ്രൻ എന്ന യുവതിയെ പടുകുഴിയിൽ ചാടിച്ചത് ? രണ്ട് വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ സാധാരണ സംഭവിക്കാറുള്ള ഈഗോ ക്ലാഷ് ഉരസലിനപ്പുറം എന്തെങ്കിലും പ്രാധാന്യം ഇതിലുണ്ടോ? ഡ്രൈവർ, മേയറോടോ ഭർത്താവായ എം എൽ എ യോടോ അതല്ലെങ്കിൽ ഇരുവരുമോടോ ആരോപിക്കുന്ന തരത്തിൽ എന്തെങ്കിലും വഷളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ ഈ കോലത്തിൽ ഡ്രൈവർ യദു നടക്കില്ലായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എനിക്കറിയാം തലസ്ഥാനത്തെ പാർട്ടിയെ; .അതിന്റെ നേതാക്കളെ.
സംഭവം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ഞാൻ പ്രതികരിച്ചത് എന്തെങ്കിലും പിഴവ് ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെങ്കിൽ ഇത്ര കഠിനമായ പ്രത്യാഘാതം ഉണ്ടാകാനിടയില്ല എന്നായിരുന്നു. പക്ഷെ നേരം വെളുത്തശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോളാണ് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക .എന്ന് ബോധ്യമായത്.
സംഭവം കത്തിക്കാൻ തന്നെ കച്ചകെട്ടിയിറങ്ങിയവർ എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ടിരുന്നു. മേയറെയും എം എൽ എ യും ബലിയാടാക്കി. ഇവർക്ക് കൈത്താങ്ങുമായി രംഗപ്രവേശം ചെയ്തവർ നഗരവും പരിസരപ്രദേശവും ഈ സംഭവത്തിൽ പ്രതിഷേധിച്ചു കത്തുമെന്ന് ഇരുവരെയും തെറ്റിദ്ധരിപ്പിച്ചിരുന്നെങ്കിലും ഒരു പൂടപോലും അനങ്ങിയില്ല. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ചു പോസ്റ്റിട്ടവരുടെ പട്ടിക നോക്കിയാൽ അറിയാം കഴിഞ്ഞ കുറെ വർഷങ്ങളായി നഗരത്തിലെ കച്ചവടക്കാരെ പിടുങ്ങിയും പാർട്ടി ആഹ്വാനം ചെയ്യുന്ന ഫണ്ട് ശേഖരണം അമുക്കിയും കഴിയുന്ന പാരസൈറ്റുകൾ ആണിവർ. മേയറുടെയും ഭർത്താവിന്റെയും പേരുകൾ വെച്ച് തിരക്കഥ ചമച്ചാൽ അത് തലസ്ഥാനത്ത് വേവുന്ന പരിപ്പല്ല.
തൃക്കാക്കരയിലും വടകരയിലും അശ്ളീല വീഡിയോ കഥ പ്രചരിപ്പിച്ച രീതി തലസ്ഥാനത്ത് ചെലവാകില്ല. ആരാണ് ഈ തിരക്കഥ ചമയ്ക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അതാണ് ഈ ബോംബ് തുടക്കത്തിൽ തന്നെ ചീറ്റിയത്. ഇത്തരം ഒരാക്ഷേപം ഉയർത്തിയാലും ജനങ്ങളിൽ നിന്ന് നനഞ്ഞ പ്രതികരണമേ ഉണ്ടാകൂ എന്ന് ബോധ്യമായി. .
മേയർ എന്തെങ്കിലും അഴിമതി കാണിച്ചു എന്ന് ഞാൻ പറയില്ല. പക്ഷേ നഗരസഭാ ഭരണം ഇത്രമേൽ കൊടിയ അഴിമതിയിൽ മുങ്ങി നിൽക്കുന്ന മറ്റൊരുകാലം തലസ്ഥാനത്ത് ഉണ്ടായിട്ടില്ല. അതെല്ലാം എഴുതിയാൽ ഇവിടെ സ്ഥല പോരാതെ വരും. ആരാധ്യ മേയർ വെറും നോക്കുകുത്തിയാണ്. അവർക്ക് സിപിഎം എന്താണെന്ന് അറിയില്ല .മേയർ പദവി ഏറ്റെടുത്തപ്പോൾ തന്നെ രഹസ്യമായി വളരെ അകലെയുള്ള മറ്റൊരു ജില്ലയിലെ കേന്ദ്രത്തിലേക്ക് കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന മേയർ പാർട്ടി അറിയാതെ നഗരസഭാ ഭരണത്തിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിന് ഇത്തരത്തിലൊരു പരിസമാപ്തിയെ ഉണ്ടാകൂ. കോടാനുകോടി രൂപ പല തട്ടിലായി ചോർന്നു. തല്ക്കാലം ഇത്രയും മതി.
===============================================================================================
കെ എസ് ആർ ടി സി യിൽ പ്രതിദിനം 715 രൂപ മാത്രം ശമ്പളം ലഭിക്കുന്ന നിരാലമ്പനായ ഒരു ഡ്രൈവർ , ആരാധ്യയായ മേയറേയും തിണ്ണമിടുക്കു കാണിക്കുന്ന അവരുടെ ഭർത്താവിന്റെയും നേരെ ലൈംഗിക ചേഷ്ട കാട്ടി എന്ന ആരോപണത്തിന്റെ പേരിൽ നിഷ്ക്കരുണം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടപ്പോൾ ഡ്രൈവർക്കു നീതിലഭിക്കാൻ രംഗത്തിറങ്ങിയ മുൻ ഹൈക്കോടതി ജഡ്ജിയും മുൻ ഡിജിപി യും സാമ്പത്തിക ശാസ്ത്രജ്ഞയും പ്രഗത്ഭ നിയമജ്ഞരും വിശിഷ്ട വ്യക്തികളും സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റുന്നുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ . മനസാക്ഷി ലവലേശം അവശേഷിക്കാത്ത കാരിരുമ്പ് പോലുള്ള ഒരു ഭരണകൂടത്തെ നേരിടാൻ യദു എന്ന ഇത്തിരിപ്പോന്ന ഒരു ഡ്രൈവർ അശുവിന് എങ്ങിനെ ഇത് മാത്രം കൊണ്ട് കഴിയും, സുഹൃത്തുക്കളേ,? അയാളോടൊപ്പം പ്രബല യൂണിയനില്ല.തൊഴിലാളിവർഗ പാർട്ടിയില്ല. യദുവിനെ തുണച്ചാൽ സ്വന്തം തൊഴിലും പോകുമോ എന്ന ഭയത്തിലാണവർ. പിണറായി വിജയൻ വാഴുന്ന കേരളമല്ലേ ഇത്!
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന ഒരു രോഗിയായ സ്ത്രീയെ ബലാൽസംഗം ചെയ്തപ്പോൾ സിപിഎം യൂണിയൻ നേതാവിന് വീണ്ടും കൂട്ടിക്കൊടുക്കാത്തതിന് ശിക്ഷ നേരിടേണ്ടിവന്ന തിക്താനുഭവം അവിടത്തെ സഹപ്രവർത്തകയ്ക്കുണ്ട്..അവർ പരമോന്നത നീതിപീഠത്തെ സമീപിച്ചു നീതി നേടിയ നാടാണിത്. ഹതഭാഗ്യരോട് അതിക്രമം കാണിച്ചവർ തന്നെയാണ് യദുവിന് നീതികിട്ടണമെന്ന് പറയുന്നവരോട് ഇങ്ങിനെ ചോദിക്കുന്നത് . നിങ്ങളുടെ കുടുംബത്തിൽ കയറി അശ്ളീല ചേഷ്ട കാണിച്ചാലും ഇതായിരിക്കുമോ പ്രതികരണം” എന്തൊരു കൂർമ്മ ബുദ്ധി? .
‘അമ്മതൊട്ടിലിൽ കിടന്ന പിഞ്ചോമനയെ റാഞ്ചി എടുത്ത് അന്യ സംസ്ഥാനത്തു കൊണ്ടുപോയി വിറ്റു കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കാതെ പൂഴ്ത്തിയ നേതാവാണ് ചാനലിൽ വന്നിരുന്നു ഈ അൽപ്പത്ത്വം വിളമ്പുന്നത്.! പാർട്ടിയുടെ കടാക്ഷം ഉണ്ടെങ്കിൽ നാളെ ഈ ഏഭ്യൻ എം എൽ എ യോ എം പി യോ ആകും!
ഡോ വിജയലക്ഷ്മി എന്ന സീനിയർ കോളജ് അധ്യാപികയെ യൂണിവേസിറ്റിയിൽ ബന്ദിയാക്കി വെച്ചു മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെ മണിക്കൂറോളം അർമാദിച്ച ഒരു ഭീകര ജന്തു ഉണ്ട് സർവ്വകലാശാല രംഗത്തു .ആ കേസിൽ അയാൾ ഇപ്പോഴും പ്രതിയാണ്. .ഇവൾ എങ്ങിനെ പെടുക്കും എന്ന് വിളിച്ചു കൂകിയ പേപിടിച്ച ആ വ്യാഘ്രം ആണ് ചോദിക്കുന്നത് “
========================================================================================================
എന്തൊരു അത്ഭുതജീവിയാണ് യദു! ഇത്രയേറെപ്പേർ ഒരാളുടെ ലൈംഗിക ചേഷ്ട കണ്ട് രാത്രി എങ്ങിനെയാണ് ഉന്മാദാവസ്ഥയിലായതു? സഹികെട്ട് യദു ഒരു നേതാവിനോട് ചാനലിൽ പറയുന്നു കേട്ട് : “സാറേ ഞാൻ ജീൻസ് ആണ് എപ്പോഴും ഇടുന്നത് എന്ന്? സാറിന്റെ കുടുംബാംഗം ഭയക്കേണ്ട എന്നാണ് വ്യംഗ്യം! .
ബസിലിരുന്ന് അസംഭവ്യമായ അശ്ളീല ചേഷ്ട കാണിച്ചാൽ ഇതാണ് ശിക്ഷ എങ്കിൽ പ്രതികാര ദാഹിയായ യദുവിൽ നിന്ന് ആരാധ്യയായ മേയർ എന്തൊക്കെ അനുഭവിക്കേണ്ടിവരും ? അഞ്ചുദിവസമായി അയാൾ കൊടുത്ത പരാതി സ്വീകരിക്കുകപോലും ചെയ്യാതിരിക്കുകയും അക്രമം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന മേയറെയും ഭർത്താവിനെയും ഈ സംഭവത്തിൽ എന്തൊക്കെ തെളിവികൾ ഉണ്ടോ അതെല്ലാം നശിപ്പിക്കാൻ അധികൃതർ കൂട്ട് നിൽക്കുകയും തൊഴിൽ നഷ്ടപ്പെട്ട ഈ ഒറ്റയാൻ ഡ്രൈവറെ എന്തൊക്കെ തരത്തിൽ പീഢിപ്പിക്കാമോ അതെല്ലാം ചെയ്യുകയും അയാളെ ആഭാസനെന്നും സ്ത്രീലമ്പടനെന്നും പരസ്യമായി ചാനലുകളിൽ നിന്ദിക്കുകയും ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്!ഈ പച്ചയായ തെളിവുകൾ കൺ മുന്നിലുള്ളത് ഉള്ളതുകൊണ്ടാണ് ലൈംഗിക ചേഷ്ട കഥ നിർമ്മിതിയാണെന്ന്. പറയുന്നത് .
അധികാരപ്രമത്തരായ സിപിഎം നേതാക്കൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നത് ഈ ഡ്രൈവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന കുടുംബത്തിലെ ഏതെങ്കിലും സ്ത്രീക്കാണ് ഇതേ അനുഭവം ഉണ്ടായതെങ്കിൽ ഇങ്ങിനെയാണോ പ്രതികരിക്കുക എന്ന്? എന്താ യദുവിന്റെ നെറ്റിയിൽ ഇങ്ങിനെ അശ്ളീല ചേഷ്ട കാണിക്കുന്ന യന്ത്രം ഒട്ടിച്ചു വെച്ചിരിക്കുകയാണോ ? അതെങ്ങനെ ഭൂമിയോളം
താണ കാറിൽ ഇരുന്നു ആരാധ്യയായ മേയർ കണ്ടു?
ആരാധ്യയായ മേയർ ഇത്രമാത്രം പ്രതികരിച്ചാൽ പോരാ എന്നാവും മുഖ്യമന്ത്രിയാണെങ്കിൽ പറയുക.
അതുക്കും മേലെയുള്ള പണിയായിരുന്നു ചെയ്യേണ്ടതെന്നാവും മുഖ്യമന്ത്രിയാണെങ്കിൽ ഉപദേശിക്കുക. കണ്ണമ്മൂലയിൽ ഗംഗാശാനന്ദ എന്ന ആൾ ദൈവത്തിന്റെ ലിംഗം 2017 മെയ് 21 ന് 23 കാരിയായ നിയമവിദ്യാർഥിനി കത്തിവെച്ചു മുറിച്ചു മാറ്റി ലൈംഗിക പീഡനത്തിന് പ്രതികാരം ചെയ്തപ്പോൾ ഭേഷ് എന്ന് പരസ്യമായി പ്രതികരിച്ചതാണ് ഈ മുഖ്യമന്ത്രി. ഇനി ഇവിടെയും അങ്ങിനെ പ്രതികരിച്ചേക്കും. പ്രതികരിക്കണം. .