കൊൽക്കത്ത:മുൻ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് രണ്ടായി പിളർന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ രവീന്ദ്രനാഥ് ബോസ് അംഗീക്കരിച്ചു.ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ 58 പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.
മമതാ ബാനർജിക്ക് തൃണമൂൽ കോൺഗ്രസിൻ്റെ ചിഹ്നമടക്കം നഷ്ടപ്പടും.തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദവുമായി വിമത സംഘം രംഗത്തെത്തിയത് മമതയെ കടുത്ത പ്രതിസന്ധിയിലാക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തൃണമൂൽ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ, മൂന്നിൽ രണ്ട് ഭാഗത്തിലധികം എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു.
കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ പിന്തുണ ഇവർക്കുണ്ട്. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതർ അവകാശവാദം ഉന്നയിക്കും.
ഞായറാഴ്ച മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ 20 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. അന്നേ ദിവസം രാത്രിയോടെ തന്നെ വിമത പക്ഷത്തിന് 30 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എംഎൽഎമാരെ സംഘടിപ്പിച്ച് നടത്തിയ ഈ നീക്കം പെട്ടെന്നുണ്ടായതല്ലെന്നും ദീർഘനാളായി ആസൂത്രണം ചെയ്തതാണെന്നുമാണ് പറയുന്നത്.
ഇതിനെ തുടർന്ന്, പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി ടി എം സി അറിയിച്ചു.ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. 6 എംപിമാർ മാത്രമാണ് മമതയ്ക്ക് ഒപ്പമുള്ളതെന്ന് പറയുന്നു.































