തിരുവനന്തപുരം: കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് റൂട്ടെയ്ൽസ് ലിമിററഡ് (സിഎംആർഎൽ) മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ.ഡി) രേഖപ്പെടുത്തി.
സി പി എം പോളിററ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിൽ തിരച്ചിൽ നടത്തുകയാണ് ഇ.ഡി.

ശശിധരന്‍ കര്‍ത്ത
തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. കണ്ണൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡിയായ ശശിധരന്‍ കര്‍ത്തയുടെ എറണാകുളത്തെ വീട്ടിലും വീണയുടെ ഭർത്താവ് മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും തിരച്ചിലുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
മലയാള മനോരമ. ഓഗസ്റ്റ് 9, 2023
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റിന് അന്വേഷണം തുടരാമെന്നാണ് കോടതി സിംഗിൾ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്ത, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ , ചന്ദ്രശേഖരൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.
മേൽകോടതിയെ സമീപിക്കാൻ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങൾ നൽകിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്.

കണ്ണൂരിൽ പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി സി പി എം പ്രവർത്തകർ രംഗത്തിറങ്ങി. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി.

ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത നീക്കമാണിതെ സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും ഇതിനായി ഗൂഢാലോചന നടത്തി. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹീനമായ ആക്രമണമാണ് ഇ.ഡി നടത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. വീണയെ കുടുക്കാൻ ശ്രമിക്കുന്ന അവർ പിണറായി വിജയനെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇ ഡിയുടെ നീക്കങ്ങളെപ്പററി സർക്കരിന് അറിവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസിൻ്റെ സഹായം അവർ തേടിയിട്ടില്ല.































