നേതാവിന്റെ മകളുടെ അഴിമതി കോടതിയുടെ അനുമതിയോടെ അന്വേഷിക്കാൻ വന്ന ED ഉദ്യോഗസ്ഥരെ ആക്രമിച്ച അണികൾക്ക് ഈ കേസിന്റെ consequences ഒരു വലിയ പാഠമാവും, പാഠമാവണം. നേതാവിന്റെ മക്കൾ എല്ലാക്കാലവും അധികാരത്തിന്റെയും (പാർട്ടിയുടേയോ സർക്കാരിന്റെയോ), വൻകിട മുതലാളിമാരുടെയോ, സ്വകാര്യ മൂലധന സ്ഥാപനങ്ങളുടെയോ, ആൾദൈവങ്ങളുടെയോ, അച്ഛനനമ്മമാരുടെയോ (വീട്ടിൽ രാഷ്ട്രീയം പറയാറില്ല) തണലിൽ ധനിക, സുഖ ജീവിതം നയിച്ചവരാണ്. അധികാരത്തിന്റെ ഗർവും സുഖവും ആസ്വദിക്കുന്നതല്ലാതെ അവർക്ക് ഈ സമൂഹത്തിൽ ഒരു രാഷ്ട്രീയ സാംഗത്യവുമില്ല. പക്ഷെ നേതാവ് കൗശലത്തോടെ അവരെ തന്റെ കപടവിപ്ലവ ക്രിമിനൽ രാഷ്ട്രീയത്തിന്റെ കൊളാറ്ററൽ ആക്കുന്നു. അവരുടെ ദുഷ്ചെയ്തികൾ അന്വേഷിച്ചാൽ തന്നെയും, തന്റെ പാർട്ടിയെയും, അണികളെയും
ആക്രമിക്കുന്നതിന് സമമാണെന്ന് പ്രഖ്യാപിക്കുന്നു. അടിമകളായ അയാളുടെ അന്തങ്ങൾ മേൽത്തട്ടു മുതൽ കീഴ്ത്തട്ടു വരെ അത് നടപ്പിലാക്കുന്നു. ഒടുവിൽ ക്രിമിനൽ മോബുകൾ തെരുവിലിറങ്ങി അവരുടെ അജണ്ട നടപ്പിലാക്കുന്നു.
പക്ഷെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് കയ്യിൽ നിൽക്കില്ല – ഔദ്യോഗിക കൃത്യത്തിൽ ഏർപ്പെട്ടിരുന്ന ED ഉദ്യോഗസ്ഥരെയാണ് കൊല്ലാൻ ശ്രമിച്ചിരിക്കുന്നത് (അങ്ങനെയാണ് കേസ്, വേറെയും ഉണ്ട് ഗുരുതരമായ വകുപ്പുകൾ), അതും ഒരു വലിയ ആൾക്കൂട്ട ആക്രമണത്തിന്റെ ഭാഗമായി. കാലങ്ങളോളം ജാമ്യം കിട്ടില്ല, സെഷൻസ് കോടതിയിലേ ജാമ്യ അപേക്ഷ തുടങ്ങാൻ പോലും കഴിയൂ, പക്ഷെ കിട്ടാൻ സാധ്യതയില്ല. ഇത്രയും തെളിവുകളുള്ള ഈ കേസിൽ ശിക്ഷിക്കപ്പെടും, കുറഞ്ഞത് പത്തു കൊല്ലം ജയിൽ ശിക്ഷ ഉറപ്പ്. ഇത് ഒരാൾക്കൂട്ട ആക്രമണമായതു കൊണ്ട് ഗൂഢാലോചന ചാർജ് കൂടെ വരും, അത് വേറെ കേസാകും, സിബിഐ അന്വേഷണം വരാം. പ്രശനം കൂടുതൽ സങ്കീർണമാകാം.
മാർക്സിസ്റ്റുകളിൽ നിന്നും മമത ബാനർജി സ്വായത്തമാക്കിയ വയലന്റ് പൊളിറ്റിക്സിന്റെ കെയർ ഓഫിൽ തന്റെ വീട് പരിശോധിക്കാൻ വന്ന സന്ദേശ്ഖലി എന്ന സ്ഥലത്തെ ഷാജഹാന്റെ കേസ് ഓർമയില്ലേ? 2024-ൽ അകത്തായതാണ്, കൊൽക്കത്ത ഹൈ കോടതി സിബിഐ അന്വേഷണത്തിന് വിട്ടു, രണ്ടുകൊല്ലമായി ഇപ്പോഴും ജാമ്യമില്ലാതെ ജയിലിൽ ആണ്. ശിക്ഷ എന്താവുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്.
വീണ്ടുവിചാരമില്ലാതെ രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടി ചാടി ഇറങ്ങുന്ന പാവങ്ങൾ മനസ്സിലാക്കേണ്ടത് അവസാനം നിങ്ങൾ ഒറ്റയ്ക്കാവും എന്നാണ്. നിങ്ങൾ ആൾറെഡി ക്രിമിനലുകൾ അല്ലെങ്കിൽ ഇനി ജയിലിൽ ഒക്കെ പോയി വരുമ്പോൾ നിങ്ങൾക്കു മുന്നിലുള്ള ഒരേ ഒരു വഴി ഒരു ക്രിമിനലിന്റെ ജീവിതമാണ്. അടുത്ത അസൈൻമെന്റ് 51 വെട്ട് വെട്ടാനാവും. മുൻപ് റൗഡിയിസം കാണിച്ചു നടന്നവനൊക്കെ റൂളിംഗ് ഇലീറ്റ് ആയി വിദ്യാഭ്യാസ മന്ത്രിയായതൊന്നും സ്വപ്നം കാണേണ്ട, കാരണം ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ രാഷ്ട്രീയത്തിലും, സർക്കാർ ജോലികളിലും ഒന്നും പ്രവേശനമുണ്ടാവില്ല – കൂടുതൽ ക്രിമിനൽ ഉത്തരവാദിത്വങ്ങൾ ഒഴികെ. ശിക്ഷ കഴിഞ്ഞു വരുമ്പോൾ കാലവും കുറെ ആവും. പാർട്ടി അധികാരത്തിൽ വരുമ്പോൾ മറ്റ് പാർട്ടി ക്രിമിനലുകളെപ്പോലെ പരോളും, കുടുംബ പെൻഷനും മറ്റും തരുമെന്ന പ്രതീക്ഷയുണ്ടാവും, അതിന് പാർട്ടി അധികാരത്തിൽ വരേണ്ട?
മോബുകളെ ഇറക്കി വിട്ട് കാര്യം സാധിക്കുന്ന രാഷ്ട്രീയ ക്രിമിനൽ നേതാക്കളുടെ കയ്യിൽപ്പെടാതിരിക്കാൻ വീട്ടുകാരാണ് കുട്ടികളെ കുഞ്ഞുന്നാളിലേ ശ്രദ്ധിക്കേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ കോളേജുകളും യൂണിവേഴ്സിറ്റികളും ഇവരുടെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി മാറിപ്പോയി. അതു കൊണ്ടാണ് നൂറു രൂപ ദിവസ വരുമാനം ഇല്ലാത്തവർ പോലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും മറ്റും (ആ ഐ.എഫ്.എസ് കിട്ടിയ ദരിദ്രയായ മലയാളി പെൺകുട്ടി പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞപ്പോൾ നേരെ പോയത് മദ്രാസിലേക്കാണ്, അല്ലെങ്കിൽ ഇതു പോലെ മുദ്രാവാക്യവും വിളിച്ചു നേതാവിന്റെ അടിമപ്പണി ചെയ്തേനെ) ആണ് പോകുന്നത്. കേരളത്തിൽ വളരുന്ന കുട്ടികളുടെ ഏറ്റവും വലിയ റിസ്ക് നിലവാരമില്ലാത്ത വിദ്യാഭ്യാസവും മയക്കുമരുന്നും മാത്രമല്ല, ഈ കപട ഇടതുപക്ഷ ക്രിമിനൽ രാഷ്ട്രീയവുമാണ്.
നിങ്ങൾ ഓരോ “ഇടതു” നേതാവിനേയും നോക്കുക. അവരെല്ലാം വരേണ്യരാണ്. വലിയ തോതിൽ വരേണ്യ ജീവിതം നയിക്കുന്നവർ. അവരുടെ ബ്രാൻഡ് അംബാസ്സഡർമാർ സിനിമാക്കാരും, മുതാളിമാരുമാണ് കാരണം അവർക്ക് എന്തിനും ഇവർ ഒത്താശ ചെയ്തു കൊടുക്കുന്നു. അവരുടെ മക്കൾ അതിലും വലിയ വരേണ്യർ. അടുത്തിടെ ഒരിടത് നേതാവിന്റെ മകൻ ഇംഗ്ലണ്ടിൽ സ്വന്തമായി വിമാനം അസംബിൾ ചെയ്തോടിച്ചു നടക്കുന്നതിന്റെ യൂട്യൂബ് വീഡിയോ കണ്ടു. നിങ്ങൾ അവരുടെ സുഖജീവിതത്തിന് സംരക്ഷണമൊരുക്കുന്ന കൂലിപ്പടയാളികൾ.
35 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ട ഉല്പാദന കേന്ദ്രമായിരുന്ന പശ്ചിമബംഗാളിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറ്റുക മാത്രമല്ല മാർക്സിസ്റ്റുകൾ ചെയ്തത്, അതിനെ പൂർണമായും ക്രിമിനലൈസ് ചെയ്യുകയും ചെയ്തു. കലാകാരിയായ മമത ബാനർജി ഇങ്ങനെയായായത് അത് കൊണ്ടാണ്. ആ വയലൻസിന്റെ സംസ്കാരത്തിൽ നിന്നും അവർക്കു മോചനമില്ല. ഇങ്ങനെ പോയാൽ നമ്മളെയും കാത്തിരിക്കുന്നത് അതാണ്