മുട്ടക്കും പൂമരത്തിനും മധ്യേ ആർത്തനാദം പോലെ പായുകയാണ് കേരളത്തിലെ സഖാക്കളുടെ ജീവിതം.
ഒന്ന് ഗുണ്ടായിസം. മറ്റേത് പരിഹാസ്യമായ വ്യാജ ബുദ്ധീജിവിത്തരം. യഥാർത്ഥത്തിൽ മോഡിഫൈ ചെയ്യേണ്ടത് ഇവരാണ്.
അഞ്ചു പൈസയുടെ വിവരമോ, വിശകലന ബുദ്ധിയോ ഇല്ലാതെ അവിടെ നിന്നും ഇവിടെ നിന്നും ചില ഉദ്ധരണികൾ എടുത്ത് അണികളെ കോൾമയിർ കൊള്ളിപ്പിക്കുന്ന പൂമരങ്ങൾ ഒരു തലമുറയെ തന്നെ സബ്സ്റ്റാൻഡേർഡ് ആക്കി. ഇതിൽ പരാജയപ്പെടുന്നവർ മുട്ട ലൈൻ എടുക്കും. തലക്കു സുഖമില്ലാത്ത അണികൾ രണ്ടിനും ഉണ്ട്. ക്രിമിനൽ സ്വഭാവമുള്ള ഒരു സഖാവ് കേരളത്തിലെ വലിയൊരു വിഭാഗം സഖാക്കളുടെ ഹീറോ ആകുന്നത് ഈ പാർട്ടിക്കുള്ളിലെ ഹിംസാത്മകമായ സ്വഭാവത്തിനെയാണ് കാണിക്കുന്നത്.ചുവന്ന ലുങ്കിയും കുപ്പായവുമിട്ട് ആരാധകരെ ശാന്തരാക്കാൻ സമൂഹമാധ്യമങ്ങളിൽ അവർ ഉണ്ടാകും.
ബംഗാളിൽ ഈ പാർട്ടിയുടെ അടിവേര് മാന്തിയത് ഗുണ്ടകളാണ്. ഓരോ പ്രദേശത്തും ഒരു ഗുണ്ട. അതിനു ചുറ്റും സിൽബന്ധികളുടെ ഒരു പട. ഭരണത്തണലിൽ പുളച്ചുനടന്ന വർഗം. കേരളത്തിൽ ഇത് തഴച്ചുവളരാതിരിക്കാൻ പല കാരണങ്ങളുണ്ട്. അതിലൊന്ന് ഭരണമാറ്റമാണ്. ഇത്തവണയും സഖാക്കളാണ് കേരളം ഭരിച്ചിരുന്നെങ്കിൽ കേരളമൊട്ടാകെ ചെറുഗുണ്ടകൾ പാർട്ടിക്കൊടിയുമായി എത്തിയേനെ.
ഗുണ്ടക്കും പൂമരത്തിനും മധ്യേ ജീവിക്കുന്ന സതീശൻ പറയുന്ന റിയൽ സഖാക്കളാണ് ഈ പാർട്ടിയെ ഉടച്ചുവാർക്കേണ്ടത്. അല്ലാത്ത പക്ഷം തൈക്കണ്ടി കുടുംബവും അവരുടെ സ്വാർത്ഥ താൽപര്യങ്ങളും അവർക്കൊപ്പം തുള്ളുന്ന അടിമവർഗവും നിങ്ങളെ സന്പൂർണമായി ഇല്ലാതാക്കും. കാലത്തിനനുസരിച്ച് മോഡിഫൈ ചെയ്യാത്ത നിങ്ങളെ സന്പൂർണമായി പുതിയ തലമുറ തിരസ്കരിക്കും. തൈക്കണ്ടിയിലെ ഇളം തലമുറകളിലെന്ന പോലെ അവർക്ക് ഈ ഗുണ്ടായിസമൊന്നും വേണ്ട. സിബിഎസ്ഇയും പറ്റുമെങ്കിലും ഐബി സിലബസുമെടുത്ത് അവർക്ക് നാടുവിടണം.
ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത ഐ.പി. ബിനു എന്ന മുൻ കൗൺസിലർ പറഞ്ഞിരിക്കുന്നത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ 100 ശതമാനം ആത്മാർത്ഥതയോടുകൂടി ചെയ്കുകയാണ് താൻ ചെയ്തത് എന്നാണ്. ഹൈവേ കൊള്ളക്കാർ ആക്രമിക്കാനും കൊള്ള നടത്താനും കൊലക്കുമാണ് വാഹനത്തിന്റെ ചില്ലിൽ മുട്ടയെറിയുന്നത്. ഇയാൾക്ക് ആ ക്വട്ടേഷൻ കൊടുത്ത പാർട്ടിക്കാരൻ ആരെന്ന് പൊലീസ് ചോദിച്ചു മനസിലാക്കണം. ബിനുവണ്ണൻ പറഞ്ഞപോലെ ഉത്തരവാദിത്തങ്ങൽ ഏൽപ്പിച്ച പാർട്ടി നേതാക്കൾ ആരെന്ന് ജനത്തിന് അറിയണമല്ലോ.
(തിരുവനന്തപുരത്ത് എട്ടു പത്തുകൊല്ലം ജീവിച്ചിട്ടും ഈ അണ്ണനെ ഞാൻ കണ്ടിട്ടില്ല. സമീപകാലത്തെന്നോ അണ്ണൻ എന്നെ വിളിച്ചിരുന്നു. ചില സുഹൃത്തുക്കൾ പറഞ്ഞ് ത്രിപുരയിലെ എന്തോ പ്രശ്നവുമായി ബന്ധപ്പെട്ട്. ത്രിപുരയിലെ പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരിയെ ടി ആവശ്യത്തിന്റെ ഭാഗമായി ഞാൻ ഫോണിൽ വിളിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരക്കാർ പരോപകാരികളാകുന്നത് അവരുടെ ക്രൈമിന്റെ തീവ്രതയെ കുറക്കില്ല. അപ്പോഴും പൂമരങ്ങളേക്കാൾ ഭേദം ഇവരാണ് എന്ന തോന്നൽ എനിക്കും ഉണ്ട്. പൂരമങ്ങൾ ഒരു സമൂഹത്തെ- അവരുടെ അണികളെ – മുഴുവൻ സബ്സ്റ്റാൻഡേർഡ് ആക്കുന്പോൾ ഈ ടൈപ്പുകൾ അവരുടെ മുട്ടയേറിന്റെ ദൂരം മാത്രമേ അലന്പാക്കുന്നുള്ളു)