ഭീകരാക്രമണം: കോഴിക്കോട് എൻ ഐ എ പരിശോധന

കോഴിക്കോട് : ഭീകര പ്രവർത്തനം നടത്താൻ ലക്ഷ്യമിടുന്ന പാകിസ്താന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടക്കം നാലു സംസ്ഥാനങ്ങളിൽ എൻ ഐ ഐ തിരച്ചിൽ.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു. കേരളത്തില്‍ കോഴിക്കോടായിരുന്നു തിരച്ചിൽ.ഗസ് വ ഇ ഹിന്ദ് സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ അറിയിച്ചു.

മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും നിരവധി രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. 2022ല്‍ പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ആസ്പദമായാണ് റെയ്‌ഡെന്ന് എന്‍ഐഎ പറയുന്നു. ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നേരത്തെ ഒരു പാകിസ്ഥാൻ പൗരൻ നിര്‍മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്നയാളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ ഈ വർഷം ആദ്യം ഡാനീഷിനെതിരെ എൻഐഎ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു.

ഇയാള്‍ ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, പാകിസ്താന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പലരെയും ഗ്രൂപ്പിലേക്ക് ചേര്‍ത്തുവെന്നാണ് പറയുന്നത്