തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥനായ ബി അശോക് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു.
ഐ.എം.ജി ഡയറക്ടർ ആയിരിക്കെ ബോർഡ് പ്രസിഡണ്ടായത് ചട്ടവിരുദ്ധം എന്നാണ് ആക്ഷേപം. അതേസമയം, ഇരട്ടപ്പദവി ഇല്ലെന്നും ബോർഡ് പ്രസിഡണ്ട് ആയതിൽ ചട്ടലംഘനം ഇല്ലെന്നും ജയകുമാർ പറയുന്നു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഡയറക്ടർ പദവിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയകുമാറിന്‍റെ നിയമനം ചട്ടലംഘനം തന്നെയെന്ന് അശോക് പ്രതികരിച്ചു. ഐ എം ജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ചുമതല ഏറ്റെടുക്കാനെന്ന് പറഞ്ഞ അശോക്, ജയകുമാറിന്‍റെ ഐ എം ജി ഡയറക്ടര്‍ നിയമനവും ചട്ടലംഘനമെന്ന് ആരോപിച്ചു.
അതേസമയം, ഡയറക്ടര്‍ ചുമതല ഒഴിയുമെന്ന് ജയകുമാര്‍ പറഞ്ഞു .പദവിയില്‍ തുടരുന്നത് പകരക്കാരന്‍ വരുന്നത് വരെ മാത്രമാണെന്ന് ജയകുമാര്‍ വ്യക്തമാക്കി. ഓരേ സമയം രണ്ട് പ്രതിഫലം പറ്റുന്നില്ല കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






























