കേരളത്തിൻ്റെ കടമെടുപ്പ് പരിധിവിടുന്നു: നിർമല സീതാരാമൻ

തിരുവനന്തപുരം: സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ
കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അവർ.

തുടര്‍ച്ചയായി സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്. 2016 മുതല്‍ ഇതാണ് സ്ഥിതി. കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതില്‍ കേരളം കടമെടുക്കുന്നു. തിരിച്ചടക്കാൻ പൈസ ഇല്ല. ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും അവർ പറഞ്ഞു.

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല. കിറ്റക്സ് കമ്ബനി തെലുങ്കാനയ്ക്ക് പോയി. കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നു. നാട് നന്നാകണം എന്നില്ല. എനിക്ക് എന്‍റെ ലാഭം മാത്രം – അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം.

തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍. കേരളത്തില്‍ അഴിമതിയുടെ പരമ്ബരയാണ്. സ്വർണ്ണക്കടത്ത്-ലൈഫ് മിഷൻ അഴിമതിയെല്ലാം ചിലതാണെന്ന് അവർ പറഞ്ഞു.