March 6, 2026 1:12 pm

‘തലച്ചോറ് തിന്നുന്ന അമീബ’ ആരോഗ്യ മേഖലയ്ക്ക് ഗുരുതര ഭീഷണിയാവുന്നു

തിരുവനന്തപുരം:  അമീബിക് മസ്തിഷ്‌ക ജ്വരം എന്ന അപൂർവവും മാരകവുമായ രോഗം വർധിക്കുന്നത് സംസ്ഥാന ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞു.ചികിൽസിക്കാൻ വളരെ പ്രയാസമുള്ള രോഗമാണിത്. മരണ നിരക്കാണെങ്കിൽ വളരെ കൂടുതലും.

ഇതുവരെ ഏകദേശം 140 പേരെ രോഗം ബാധിക്കുകയും 26 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പരിസര മലിനീകരണമാണ് ഇത്തരം രോഗങ്ങൾ വർധിക്കാൻ കാരണം. കുളങ്ങളിലും പുഴകളിലും അറവുമാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ എന്നിവ തള്ളുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു.

അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ഇത് റിപ്പോർട്ട് ചെയ്യപ്പെടാത്തത് ശ്രദ്ധേയമാണെന്ന് പ്രമുഖ യൂറോളജിസ്റ്റ് ഡോ. ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടി. രോഗം പടരുന്നതിൻ്റെ പ്രധാന കാരണം മാലിന്യം വലിച്ചെറിയുന്നതും പരിസര ശുചിത്വമില്ലായ്മയുമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

എലിപ്പനി, ഡെങ്കിപ്പനി, തെരുവ് നായകളുടെ സാന്നിധ്യം തുടങ്ങിയ പ്രശ്നങ്ങളും ശുചിത്വമില്ലായ്മയുടെ സൂചകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗപ്രതിരോധത്തിനും ശുചിത്വത്തിനും ഊന്നൽ നൽകേണ്ടത് സമൂഹത്തിന്‍റെ പൊതുവായ ഉത്തരവാദിത്തമാണെന്നും ഡോക്ടർമാർക്ക് മാത്രം ഇത് പരിഹരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Brain-Eating Amoeba: 9-Year-Old Girl Dies as Kozhikode Confirms 3 Cases | Health - Times Now

പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്നറിയപ്പെടുന്ന ഈ രോഗം, നൈഗ്ലേറിയ ഫൗളറി എന്ന ഏകകോശ ജീവിയാണ് ഉണ്ടാക്കുന്നത്. ഇത് സാധാരണയായി “മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ” എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രധാനമായും ശുദ്ധജലത്തിലൂടെയാണ് അമീബ മനുഷ്യരിലേക്ക് എത്തുന്നത്.മാലിന്യം കലർന്ന, ചൂടുള്ളതോ കെട്ടിക്കിടക്കുന്നതോ ആയ കുളങ്ങൾ, തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ തുടങ്ങിയ ജലാശയങ്ങളിൽ ഈ അമീബ കാണപ്പെടുന്നു.

മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ തലമുടി കഴുകുകയോ ചെയ്യുമ്പോൾ, അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു.മൂക്കിലെ ഘ്രാണ നാഡീവഴി തലച്ചോറിലെത്തുന്ന അമീബ കോശങ്ങളെ നശിപ്പിച്ച് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നു.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.

കടുത്ത തലവേദന,പനി,ഛർദി,കഴുത്ത് വേദന (കഴുത്ത് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്),ശ്രദ്ധക്കുറവ്,ഭ്രമം ,കോമ, മരണം എന്നിവയിലേക്ക് നയിക്കാം. രോഗബാധയുണ്ടായി 1 മുതൽ 12 ദിവസത്തിനുള്ളിൽ (സാധാരണയായി 5 ദിവസം) ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും, ലക്ഷണങ്ങൾ തുടങ്ങി 5 ദിവസത്തിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യാറുണ്ട്.വളരെ വേഗത്തിൽ മരണത്തിലേക്ക് നയിക്കുന്നതിനാൽ, കൃത്യമായ ചികിത്സ വളരെ നിർണായകമാണ്.

Brain-Eating Amoeba Symptoms: 9-year-old girl dies due to 'brain-eating amoeba' in Kerala, 4th death caused by contaminated water body: What is Amoebic meningoencephalitis? Signs and symptoms | - Times of India

ഈ രോഗത്തിന് നിലവിൽ ലഭ്യമായ മരുന്നുകളിൽ പ്രധാനപ്പെട്ടത് ആംഫോട്ടെറിസിൻ ബി എന്ന ആന്റിഫംഗൽ മരുന്നാണ്. ഇത് സാധാരണയായി മറ്റ് മരുന്നുകളായ അസിത്രോമൈസിൻ , ഫ്ലൂക്കോനസോൾ , റിഫാംപിൻ , മില്ലെഫോസിൻ എന്നിവയോടൊപ്പം സംയുക്തമായി നൽകുന്നു.രോഗനിർണയം വേഗത്തിലാക്കുകയും ഉടനടി ചികിത്സ നൽകുകയും ചെയ്യുന്നത് രോഗിയെ രക്ഷിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കേരളത്തിൽ 2016-ലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, കേരളത്തിലെ വർധനവ് ആശങ്കാജനകമാണ്.

കേരളത്തിന് പുറത്ത്, ഗുജറാത്ത്, ജമ്മു കശ്മീർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനുമുമ്പ് ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഈ രോഗം വർധിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു, ഇതിനു കാരണം പരിസര മലിനീകരണമാണ്.പല സംസ്ഥാനങ്ങളിലും രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ കുറവായതിനാൽ യഥാർത്ഥ കണക്കുകൾ ലഭ്യമല്ല.

പ്രധാനമായും അമേരിക്കൻ , ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ, 1962 മുതൽ 2021 വരെ ഏകദേശം 154 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ വളരെ കുറച്ച് പേർ മാത്രമേ അതിജീവിച്ചിട്ടുള്ളൂ. മരണനിരക്ക് 97% വരെയാണ്.

കാലാവസ്ഥാ മാറ്റം മൂലം ജലാശയങ്ങളിലെ താപനില ഉയരുന്നത് അമീബയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും, ഭാവിയിൽ കൂടുതൽ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഈ രോഗത്തെ തടയാനുള്ള പ്രധാന മാർഗ്ഗം, ഡോ. ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടിയതുപോലെ, പരിസര ശുചിത്വം ഉറപ്പാക്കുക എന്നതാണ്. മലിനീകരണം തടയുകയും, കുളിക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുകയും, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News