കൊച്ചി : “മുഷിഞ്ഞ,വിയർപ്പുറ്റ അവിലിനോളം മഹത്വത്തമുള്ള ഒരു നിവേദ്യവും ഭക്തൻ്റെ ചരിത്ര പുസ്തകത്തിലില്ല. ഒരു ഉണക്ക നെല്ലിക്കയോളം ദിവ്യമായ മറ്റൊരു കാണിക്കയുമില്ലവിടെ. ഒരു ചീരയിലയോളം രുചിയുറ്റ മറ്റൊരു പ്രസാദവുമില്ല. ”
ശബരിമല വിവാദത്തെക്കുറിച്ചു എഴുത്തുകാരനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു
“നാണമില്ലാതെ ‘കള്ളൻ്റെ പൊന്നു’ കൊണ്ട് സത്യവ്രതനായ മഹായോഗിക്ക് കൂരയും കാവലുമൊരുക്കിയത്? അയ്യപ്പന് ആ ‘മോഷണമുതലിൻ്റെ’ സഹവാസം തീർച്ചയായും പൊള്ളുന്നുണ്ടാവണം. “നാണം കെട്ടുണ്ടാക്കുന്ന പണം നാണക്കേട് തീർത്തോളു”മെന്നത് ഭണ്ഡാരക്കാവലുള്ള കള്ളൻമാർക്ക് ഇണങ്ങുമെങ്കിലും ധർമ്മ സ്വരൂപനായ അയ്യപ്പന് ചേരുകയില്ല.
സമ്പന്ന ഹുങ്കിൻ്റെ “വക”കൾ ഈ മഹാക്ഷേത്രങ്ങളെ നമ്മുടേതല്ലാതാക്കുകയാണ്. എൻ്റെയല്ലെൻ്റെയല്ലീ കൊമ്പനാനകൾ എൻ്റെയല്ലീ മഹാ ക്ഷേത്രവും മക്കളെ എന്ന് മറ്റൊരർഥത്തിൽ പറയിക്കയാണ്…ആര്യാലാൽ തുടരുന്നു ..
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :————————–































