ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍.കെ ജി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥൻ സൈന്യം പതിനഞ്ച് മിനിററ് വെടിവെപ്പ് നടത്തി
രാത്രി ഏഴ് മണിയോടെയായിരുന്നു പ്രകോപനം .സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണരേഖയില്‍ എല്ലായിടത്തും സൈന്യം ജാഗ്രതയിലാണ്. വീണ്ടും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്നും സംശയമുണ്ട്.
2019ൽ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്‍റെ വാര്‍ഷിക ദിനത്തിലായിരുന്നു വെടിവയ്പ് .ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്.
ഓപ്പറേഷന്‍ സിസ്റ്ററിന്‍റെ സമയത്ത് പാകിസ്ഥാനിലെ ഭീകര, സൈനിക താവളങ്ങള്‍ സൈന്യം തകര്‍ത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ താവളങ്ങളും അവർക്ക് സഹായം നൽകുന്ന സൈനിക സംവിധാനങ്ങളും തകർക്കുക എന്നതായിരുന്നു ഓപ്പറേഷന്‍റെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.
ഈ ഓപ്പറേഷനിലൂടെ ഭീകരസംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ഇന്ത്യക്ക് സാധിച്ചു. പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.































