കൊച്ചി: സംസ്ഥാനത്ത് പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് രാഷ്ടീയ നിരീക്ഷകനും പ്രമുഖ എഴുത്തുകാരനുമായ എന്‍ എസ് മാധവന്‍ പ്രവചിക്കുന്നു.
140ല്‍ 75 സീറ്റുകള്‍ എൽ ഡി എഫ് നേടുമെന്നാണ് അദ്ദേഹം ഇൻ്സ്ററഗ്രാമിൽ കുറിച്ചത്.ഐക്യജനാധിപത്യ മുന്നണിക്ക് 65 സീറ്റുകള്‍ ലഭിക്കും. എൻ ഡി എ യ്ക്ക് പൂജ്യം.
മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്തി എൽഡിഎഫ് അധികാരം നില നിർത്തുമെന്നാണ് പ്രവചനം. വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുമെന്നും മാധവൻ അവകാശപ്പെടുന്നു.
അദ്ദേഹത്തിൻ്റെ കണക്ക് ഇങ്ങനെ:
കാസര്‍കോട്: എല്‍ഡിഎഫ്-3 യുഡിഎഫ്-2. കണ്ണൂര്‍: എല്‍ഡിഎഫ് 8 യുഡിഎഫ് 3. വയനാട്: എല്‍ഡിഎഫ് 0 , യുഡിഎഫ് 3,
കോഴിക്കോട്: എല്‍ഡിഎഫ് 6 യുഡിഎഫ് 7. മലപ്പുറം: എല്‍ഡിഎഫ് 1 യുഡിഎഫ് 15.പാലക്കാട്: എല്‍ഡിഎഫ് 9 യുഡിഎഫ് 3. തൃശൂര്‍: എല്‍ഡിഎഫ് 11 യുഡിഎഫ് 2.
എറണാകുളം: എല്‍ഡിഎഫ് 3 യുഡിഎഫ് 11. ഇടുക്കി: എല്‍ഡിഎഫ് 2 യുഡിഎഫ് 3. കോട്ടയം: എല്‍ഡിഎഫ് 5 യുഡിഎഫ് 4. ആലപ്പുഴ: എല്‍ഡിഎഫ് 4 യുഡിഎഫ് 5.
പത്തനംതിട്ട: എല്‍ഡിഎഫ് 4 യുഡിഎഫ് 1. കൊല്ലം: എല്‍ഡിഎഫ് 7 യുഡിഎഫ് 4. തിരുവനന്തപുരം: എല്‍ഡിഎഫ് 12 യുഡിഎഫ് 2.
2021ലും മാധവന്‍ പ്രവചനം നടത്തിയിരുന്നു. എല്‍ഡിഎഫ് 80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമായിരുന്നു പറഞ്ഞത്. യുഡിഎഫ് 59 സീറ്റുകളും ട്വൻ്റി 20 ഒരു സീറ്റും നേടുമെന്നായിരുന്നു പ്രവചിച്ചത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.































