ന്യൂയോര്‍ക്ക്: അമേരിക്ക ബന്ദിയാക്കിയ വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ കണ്ണുകെട്ടിയ നിലയിലുള്ള ചിത്രം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ടു.
യു എസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണിത്.അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വയക്തമാക്കി.
വെനസ്വേലയിൽ ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മഡൂറയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്നും ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും അമേരിക്ക നടത്തിയ ദീര്‍ഘകാല ഇടപെടലുകളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായമാണ്
നിക്കോളാസ് മദുറോയെ ബന്ദിയാക്കൽ. അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനും കമ്മ്യൂണിസത്തെ പ്രതിരോധിക്കാനുമെന്ന പേരിലാണ് ഈ ഇടപെടലുകൾ എന്നതാണ് വിചിത്രമായ കാര്യം.
വെനിസ്വേല മയക്കുമരുന്നുകള്‍ കടത്തുന്നുവെന്ന് ആരോപിച്ച് ബോട്ടുകള്‍ക്കെതിരായ ആക്രമണങ്ങള്‍, വെനിസ്വേലയുടെ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കല്‍, ഒരു വെനിസ്വേലന്‍ തുറമുഖത്തിനെതിരായ ആക്രമണം തുടങ്ങിയവ ഇതിൻ്റെ ഭാഗമായിരുന്നു.
ഇതിനിടെ, അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ രംഗത്തെത്തി. ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്‍റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു.
സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്‍റെ വിധി നിർണ്ണയിക്കാൻ ആർക്കും അവകാശമില്ല.സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
അതേസമയം, വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.































One Response
തെമ്മാടികൾ
ഭരണം
നിയന്ത്രിക്കുന്ന
ലോകം !