April 23, 2026 10:00 am

റാപ്പർ വേടനെതിരെയുള്ള ബലാത്സം​ഗ പരാതിയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: പുലിപ്പല്ല് മാല ധരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഹിരൺദാസ് മുരളി എന്ന റാപ്പർ ഗായകൻ വേടന് എതിരെ ബലാൽസംഗക്കേസ്.

താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിലും പുലിപ്പല്ല് കേസിൽ വനംവകുപ്പിൻ്റെ അറസ്റ്റിനും ശേഷമാണ് റാപ്പർ വേടൻ വീണ്ടും വിവാദത്തിൽ അകപ്പെടുന്നത്.

രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് സ്റേറഷനിൽ കേസ് രജിസ്ററർ ചെയ്തിട്ടുണ്ട്.

കൊച്ചിയിൽ യുവതി താമസിച്ചിരുന്ന ഫ്ലാറ്റ് തൃക്കാക്കര സ്റ്റേഷൻ്റെ പരിധിയിൽ വരുന്നതിനാലാണ് ഇവിടെ പരാതി നൽകിയിരിക്കുന്നത്.വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും അവർ കൈമാറി.

ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം, പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല'; റാപ്പർ വേടൻ | rapper vedan says he don't know it was 'Tiger ...

ഇന്നലെ വൈകിട്ടാണു പരാതി നല്‍കിയത്. തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം ഐപിസി 376 അനുസരിച്ച് കേസ് റജിസ്റ്റർ‌ ചെയ്യുകയായിരുന്നു.

പരാതിയിലെ കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും പൊലീസ് അടുത്ത നീക്കം നടത്തുക. യുവതി പറയുന്ന സമയത്ത് കോഴിക്കോടും കൊച്ചിയിലും ഇരുവരും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.കേസ് പ്രാഥമിക ഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഇതിനിടെ,വേടൻ മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.

2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്.

2021 ഓഗസ്റ്റ് മാസത്തിലാണ് വേടനുമായി പരിചയപ്പെടുന്നത്. വേടന്‍റെ ആൽബങ്ങളും പാട്ടുകളം കണ്ട് ഇൻസ്റ്റ പേജിലൂടെ മെസേജ് അയക്കുകയായിരുന്നു. പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടനെത്തി.

അവിടെവെച്ച് അനുമതിയില്ലാതെ തന്നെ ചുംബിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. ഇവിടെ മൂന്ന് ദിവസം താമസിച്ചിരുന്നു.ഇത്തരത്തിൽ 5 തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. വേടനുമായി സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു.സാമ്പത്തിക ശേഷിയില്ലായിരുന്ന വേടൻ 2021 മുതൽ 2023 വരെയുളള കാലയളവിൽ തന്‍റെ പക്കൽ നിന്നും 31000 രൂപ വാങ്ങിയിട്ടുണ്ട്.

Rapper Vedan In forest Department's Custody Possession Of A Tiger Tooth Pendant

2021 ഡിസംബറിൽ തനിക്ക് പാട്ടിറക്കാൻ പണം വേണമെന്ന് വേടൻ പറഞ്ഞു.അതിനെ തുടർന്ന് പതിനായിരം രൂപ നൽകി.വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ 5000 രൂപയും കൈമാറി.

8356 രൂപയ്ക്ക് പലപ്പോഴായി വേടന് ട്രെയിൻ ടിക്കറ്റും എടുത്തു നൽകിയിട്ടുണ്ട്. വേടനും സുഹൃത്തുക്കളും തന്‍റെ ഫ്ലാറ്റിൽ വന്ന് താമസിച്ചിട്ടുണ്ട്.

2022 മെയ് 30 ന് ലഹരി ഉപയോഗിച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അതിന് ശേഷം വളരെ മോശമായ പെരുമാറ്റമാണ് വേടന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി പറയുന്നു. തന്നെ ഒഴിവാക്കുന്ന രീതിയിലാണ് വേടൻ തുടര്‍ന്ന് പെരുമാറിയത്. താൻ ടോക്സിക്കാണെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും പറഞ്ഞ് വേടൻ ഇറങ്ങിപ്പോയി എന്നും യുവതി പരാതിയിൽ വിശദീകരിക്കുന്നു.

പിന്നീട് ഫോണെടുക്കാൻ തയ്യാറായില്ല.അടുത്തിടെ കണ്ട വേടന്‍റെ ഇന്‍റര്‍വ്യൂവിൽ തന്‍റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടു. തന്നെ വേടൻ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് വരാൻ തയ്യാറായതെന്നും യുവതി പറയുന്നു.

വിവാഹം കഴിക്കുന്ന കാര്യം വേടൻ സൂചിപ്പിച്ചിരുന്നു. തനിക്ക് കൊച്ചിയിൽ ജോലി കിട്ടി എത്തിയപ്പോൾ താമസിച്ചിടത്തും വേടന്‍ എത്തി. വിവാഹക്കാര്യങ്ങൾ ഈ ഘട്ടത്തിൽ സംസാരിച്ചതായാണ് യുവതി പറയുന്നത്. .

വേടന്‍ ഇത്തരത്തിൽ പെരുമാറിയതോടെ മാനസികമായി തകർന്നു പോയെന്നും വിഷാദരോഗം പിടിപെട്ടു ചികിത്സ തേടേണ്ടി വന്നു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണു പരാതി നൽകാൻ വൈകിയത് എന്നും പരാതിയിൽ പറയുന്നു.

 

 

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News