തിരുവനന്തപുരം: ഐക്യമുന്നണി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ്,കയർ വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്.
ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിനു നൽകണമെന്ന ലത്തീൻ കത്തോലിക്ക സഭയുടെ ആവശ്യം പരിഗണിച്ചില്ല. പകരം ലീഗ് നേതാവ് വി.ഇ. അബ്ദുൽ ഗഫൂറിനു ഫിഷറീസ് വകുപ്പ് നൽകി.
മന്ത്രിമാരും വകുപ്പുകളും:
വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
മോൻസ് ജോസഫ്- ജലവിഭവം
ഷിബു ബേബി ജോൺ- വനം
അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
സി.പി. ജോൺ- ഗതാഗതം
എ.പി. അനിൽകുമാർ- റവന്യൂ
എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
എം. ലിജു- എക്‌സൈസ്, സഹകരണം
കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
പി.കെ. ബഷീർ-പൊതുമരാമത്ത്
വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
ടി. സിദ്ദിഖ്- കൃഷി
കെ.എ. തുളസി- പിന്നോക്കക്ഷേമം
ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി































