രാഹുൽ ഗാന്ധിയുടെ പെട്ടിപിടുത്തക്കാരൻ്റെ അഴിഞ്ഞാട്ടങ്ങൾ

കൊച്ചി: വയനാട്ടിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും ജയിപ്പിച്ച് ലോക്സഭയിലേക്ക് അയച്ചത് മുസ്ലിം ലീഗും കുടിയേറ്റ ക്രിസ്ത്യാനികളുമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ ഓർമ്മിപ്പിക്കുന്നു.

അവരുടെ തനിനിറം അറിയാഞ്ഞിട്ടാണ്.അവർ ഇടഞ്ഞാൽ നാളെ കുമാരനും കുമാരിക്കും ഒക്കെ കെട്ടിവച്ച കാശ് പോലും കിട്ടില്ല – അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി കെ.സി .വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള മല്ലയുദ്ധം മുറുകുമ്പോഴാണ് അദ്ദേഹത്തിൻ്റെ ഈ നിരീക്ഷണം.

പരമേശ്വരൻ്റെ കുറിപ്പ് ഇങ്ങനെ:

Oligarchy (പ്രഭുവാഴ്ച)യുടെയും കുടുംബ വാഴ്ചയുടെയും സുഖസൗകര്യങ്ങൾ എന്തെന്ന് ബിജെപി, ‘കമ്മ്യൂണിസ്റ്റുകൾ’,’ സോഷ്യലിസ്റ്റുകൾ’ തുടങ്ങിയവരെയൊക്കെ പതിറ്റാണ്ടുകൾ മുൻപേ തന്നെ പഠിപ്പിച്ചത് കോൺഗ്രസുകാരാണ്.

ഒരു കുടുംബം എല്ലാം നിശ്ചയിക്കുന്നു എന്ന കോൺഗ്രസിലെ കുടുംബവാഴ്ചയാണ് കേരളത്തിലെ ഭരണമാറ്റത്തിൽ ഇപ്പോൾ വന്നിട്ടുള്ളൂ പ്രതിസന്ധിക്ക് കാരണം.

ഈ പ്രതിസന്ധി ഉണ്ടാക്കിയതിൽ ഏറ്റവും വലിയ കുറ്റക്കാരൻ രാഹുൽ ഗാന്ധിയാണ്. നീതിബോധമോ, ജനവികാരമൊ, പാർട്ടിയുടെ നിലനിൽപ്പ്,ഭവിഷ്യത്തുകൾ എന്നിവയെ കുറിച്ചുള്ള ദീർഘവീക്ഷണമോ കൂടാതെയാണ് ഇയാൾ അധികാരാക്രാന്തം മൂത്ത തന്‍റെ പെട്ടിപിടുത്തക്കാരനെ അഴിഞ്ഞാടാൻ വിട്ടത്.

എന്തൊരു ‘ഫൗൾ ‘നിറഞ്ഞ കളിയാണ് ഇയാൾ കളിക്കുന്നത്. ആദ്യം എംപിമാർ മത്സരിക്കേണ്ട എന്ന നിയമം ഉണ്ടാക്കുക. പിന്നെ, പിണറായിക്കെതിരെ ഒരു തരംഗം ഉണ്ട് എന്ന് കണ്ടറിഞ്ഞ് സ്ഥാനാർത്ഥിനിർണയം മാനിപ്പുലേറ്റ് ചെയ്ത് കൂടുതൽ യോഗ്യതയുള്ള സ്ഥാനാർത്ഥികളെ ഒഴിവാക്കി തനിക്ക് വിധേയരായി നിൽക്കും എന്ന് ഉറപ്പുള്ള ചിലരെ സ്ഥാനാർത്ഥികൾ ആക്കുക.

Protest Amma's Rule of Terror (Malayalam) - C R Parameswaranസി.ആർ. പരമേശ്വരൻ

അവർക്ക് ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും സംഭരിച്ച കോടിക്കണക്കിന് രൂപ സഹായ ധനമായി കൊടുക്കുക, എം.പി.മാർ മത്സരിക്കില്ല എന്ന മുൻധാരണ അട്ടിമറിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി അവതരിക്കുക, ന്യായീകരണമായി പിണറായിസ്റ്റുകളെ വെല്ലുന്ന വിതണ്ഡവാദങ്ങൾ അവതരിപ്പിക്കുക, ജനവികാരം മാനിക്കണമെന്ന് പറയുന്ന മുസ്ലിംലീഗുകാരെയൊക്കെ അവഹേളിക്കുക.

പൊതുവേ ഐ.ക്യു. കുറഞ്ഞ ഗാന്ധികുടുംബത്തിന് ജന്തുസഹജമായ അതിജീവനത്വര പോലും ഇല്ലെന്നാണ് ഇതൊക്കെ കണ്ടാൽ തോന്നുക. വടക്കേ ഇന്ത്യയിൽ ഏത് നിയോജക മണ്ഡലത്തിൽ നിന്നാലും മോദി നിലം തൊടുവിക്കില്ല എന്നുള്ള സന്ദർഭത്തിലാണ് രാജകുമാരനും രാജകുമാരിയും വയനാട്ടിലേക്ക് പലായനം ചെയ്തത്.

അന്ന് അവരെ രക്ഷിച്ചത് മുസ്ലിം ലീഗും കുടിയേറ്റ ക്രിസ്ത്യാനികളും ആണ്. അവരുടെ തനിനിറം അറിയാഞ്ഞിട്ടാണ്.അവർ ഇടഞ്ഞാൽ നാളെ കുമാരനും കുമാരിക്കും ഒക്കെ കെട്ടിവച്ച കാശ് പോലും കിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News