മെയ് 4 വരെ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

കൊച്ചി :മെയ് അഞ്ചാം തീയതി വരെ കേരളത്തിൽ വേനൽമഴ തുടരമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം കേരളത്തിൽ മെയ് അവസാനവാരത്തിൽ തന്നെ കാലവർഷം എത്തിയിരുന്നു. ഇത്തവണയും സമാനമായ സ്ഥിതിയായിരിക്കുമോയെന്ന് വ്യക്തമല്ല.

എങ്കിലും മെയ് മാസത്തിൽ വേനൽമഴ കൂടുതലായിരിക്കും. എന്നാൽ ഇത്തവണത്തെ മൺസൂൺ നിരാശപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ രാജ്യത്തെ പെയ്യുന്ന മഴ, ദീർഘകാല ശരാശരിയുടെ ഏകദേശം 92 ശതമാനമേ ഉണ്ടാകൂ.

1971 മുതൽ 2020 വരെയുള്ള ശരാശരിക്കണക്ക് വെച്ചാണ് ഈ അനുമാനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയായിരിക്കും ഇത്തവണത്തേത്.

കാർഷിക മേഖലയ്ക്ക് ഇതൊരു വലിയ തിരിച്ചടിയായിരിക്കും. മൺസൂൺ മഴയെ ആശ്രയിച്ചാണ് കാർഷിക വ്യവസ്ഥ നിലനിൽക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റമായ എൽ നിനോ പ്രതിഭാസമാണ് മഴ കുറയുന്നതിന് കാരണമായിരിക്കുന്നത്

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. മെയ് രണ്ടാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 8 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.

മെയ് മൂന്നാം തീയതി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മെയ് നാലാം തീയതി യെല്ലോ അലേർട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News