April 26, 2026 3:45 am

വെനസ്വേലയിലെ ജനാധിപത്യവും കൂതറയായ ട്രംപും

തിരുവനന്തപുരം: വെനസ്വേലയിൽ ജനാധിപത്യം ഉണ്ടായിരുന്നോ ?  അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്  ട്രംപ്  കൂതറയാണെങ്കിലും വെനസ്വേലക്കാരെ സംബന്ധിച്ചിടത്തോളം പ്രസിഡണ്ട് മടൂറയെ പിടിച്ചുകൊണ്ടുപോയത് നന്നായി എന്നേ പറയാൻ പറ്റൂ- സാമൂഹിക നിരീക്ഷകനായ കെന്നി ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ:

വൻ അവൻ്റെ ഭാര്യയെയും മക്കളെയും തല്ലുന്നതിന് മറ്റവൻ എന്തിനാ അതിൽ ഇടപെടാൻ പോയത് എന്ന് ചോദിക്കുന്നത് പോലെയാണ് ചിലർ ഇപ്പോൾ വെനസ്വേലയിൽ നടന്ന സംഭവങ്ങളെ കാണുന്നത്.

ട്രമ്പ് ആളൊരു കൂതറയാണെങ്കിലും വെനസ്വേലക്കാരെ സംബന്ധിച്ചിടത്തോളം മടൂറയെ പിടിച്ചുകൊണ്ടുപോയത് നന്നായി എന്നേ പറയാൻ പറ്റൂ.

2015ൽ ഇദ്ദേഹത്തിൻറെ പാർട്ടി കൃത്യമായിട്ടും ഇലക്ഷൻ തോറ്റതാണ്. പ്രതിപക്ഷം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. പക്ഷേ സുപ്രീം കോർട്ട് ഉപയോഗിച്ച് പാർലമെൻ്റിനെപിരിച്ചുവിട്ടു. ജഡ്ജിമാരെയൊക്കെ നേരത്തെ തന്നെ വേണ്ടപ്പെട്ടവരെ നോക്കി അപ്പോയിന്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.

പാർലമെൻ്റിൻ്റെ അധികാരങ്ങൾ മുഴുവൻ തൻറെ ചൊൽപ്പടിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥ വർഗ്ഗത്തിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു. ഇപ്പോൾ അവിടെ നിയമങ്ങൾ ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥരാണ്. അവർക്ക് തോന്നിയതുപോലെ എന്തും തീരുമാനിക്കാം. പാർലമെൻ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, എന്തെങ്കിലും അധികാരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.

എല്ലാ സ്വേച്ഛാധിപതിക്കും നാട്ടുകാരെ നല്ല പേടിയായിരിക്കും. അതുകൊണ്ട് അവരെ അടിച്ചൊതുക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ചെയ്തു വെക്കും. പട്ടാളവും പോലീസും ഒന്നും പോരാഞ്ഞിട്ട് മടേറോ ഒരു ഗുണ്ടാപ്പടയെ കൂടി തീറ്റി പോറ്റുന്നുണ്ടായിരുന്നു.

പ്രതിപക്ഷത്തുള്ളവരോ പൊതുജനമോ എന്തെങ്കിലും വിഷയത്തിൽ പ്രതികരിച്ചാൽ പോലീസിന്റെ ഇടി മാത്രം കൊണ്ടാൽ പോരാ, ഈ ഗുണ്ടാപ്പടയുടെ ഇടികൂടി കൊള്ളണം. നാസി ജർമനിയിലും സ്റ്റാലിന്റെ റഷ്യയിലും ഒക്കെ ഉണ്ടെന്ന് നമ്മൾ കേട്ടിട്ടുള്ള അതേ സെറ്റപ്പ് തന്നെ.

സാധാരണ ജനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ളവരെയും പ്രതിഷേധക്കാരെയും ഒക്കെ നേരിടുന്ന ഒരു പ്രത്യേക സ്ട്രാറ്റജി. ഇവരെയെല്ലാം ഉപയോഗിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരെയാണ് കഴിഞ്ഞ കുറച്ചു കാലഘട്ടത്തിൽ കൊന്നൊടുക്കിയത്. കാണാതെ പോയവരുടെ എണ്ണം അതിനേക്കാളും കൂടുതൽ.

ഈ ഗുണ്ടാഭരണം നിലനിർത്താൻ എണ്ണപ്പണമാണ് ഉപയോഗിക്കുന്നത്. അത് മുഴുവൻ തന്റെ സുഹൃത്തുക്കൾക്കും കൂടെ നിൽക്കുന്നവർക്കും മാത്രം ഗുണമുണ്ടാകുന്ന രീതിയിൽ ആക്കിയെടുത്തു. രാജ്യത്തിൻറെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയിലാണ് പണം മുഴുവൻ ഉള്ളത്. അതിൻറെ കോൺട്രാക്റ്ുകൾ സ്വന്തക്കാർക്ക് മാത്രം കിട്ടുന്നു. പണം മുഴുവൻ രാജ്യത്തിന്റെ പുറത്തേക്ക് കൊണ്ടുപോകുന്നു.

എന്തെങ്കിലും ഒരു പ്രതിപക്ഷം ഉണ്ടായി വരാനുള്ള സാധ്യതയെ തന്നെ തല്ലിഒതുക്കുകയാണ്. പ്രമുഖരായ പ്രതിപക്ഷം നേതാക്കളെ പിടിച്ച് ജയിലിൽ ഇടുന്നു. അവരൊക്കെ രാജ്യദ്രോഹികൾ ആണെന്നാണ് പറയുന്നത്. അമേരിക്കയുടെ ഏജന്റുമാരാണത്രേ. ഈ കഥയൊക്കെ സ്ഥിരം കേൾക്കുന്നതല്ലേ?

തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ള ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അവരെ അങ്ങ് അയോഗ്യരാക്കും. പിന്നെ ജയിച്ചിട്ടും കാര്യമൊന്നുമില്ല. കാരണം പാർലമെന്റിന്റെ അധികാരം ല്ലാം എടുത്തു കളഞ്ഞു.

ഏകദേശം പട്ടാളഭരണമാണ്. എന്നാൽ അങ്ങനെ തോന്നിക്കാത്ത രീതിയിലും പട്ടാളത്തിലെ ടോപ്പ് ഉദ്യോഗസ്ഥരെ എല്ലാം എണ്ണപ്പണത്തിന്റെ വിഹിതം കൊടുത്ത് കൂടെ നിർത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു അലവലാതിയാണ് വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാളി ആണ് എന്നൊക്കെ ചിലർ വാഴ്ത്തി പാടുന്നത്.

അമേരിക്കയെ എതിർത്തു എന്നതുകൊണ്ട് മാത്രം സാമ്രാജ്യത്വ വിരുദ്ധ പോരാളി ഒന്നും ആകില്ല. അമേരിക്കയെ എതിർക്കുകയും സ്വന്തം നാട്ടിലെ ജനങ്ങളെ അടിച്ചമർത്തുകയും വെടിവെച്ചു കൊല്ലുകയും ഒക്കെ ചെയ്യുന്നവൻ എങ്ങനെയാണ് ഈ പറഞ്ഞ പോരാളി ആകുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

സാമ്രാജ്യത്ത വിരുദ്ധ പോരാളിക്ക് വേണമെങ്കിൽ രണ്ടട് ഉദാഹരണം പറയാം. ഒന്ന് ജവഹർലാൽ നെഹ്റു, രണ്ട് നെൽസൺ മണ്ടേല. ഇവർ രണ്ടുപേരും അവരവരുടെ രാജ്യങ്ങളിലെ ജനാധിപത്യവും അത് സംരക്ഷിക്കാൻ വേണ്ട പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തിയവരാണ്.

അല്ലാതെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് നാട്ടിലെ ജനങ്ങളെ അടിച്ചൊതുക്കി ഭരിച്ചവരല്ല. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങളിൽ റഷ്യയുമായി കൂട്ടുകൂടിയപ്പോൾ പോലും അവിടെ പോയി അടിമയാവുകയല്ല ചെയ്തത്, സ്വന്തമായ ഒരു നിലപാട് എടുക്കുകയാണ് ചെയ്തത്.

ഒരു പ്രശ്നം ഉണ്ടാകുമ്പോൾ സ്വേച്ഛാധിപതികൾ എല്ലാം ഒന്നിക്കും എന്ന് പറയുന്നത് കൃത്യമാണ്. വെനസുവേലയുടെ മഡൂറോയുടെ ചങ്ങാതിമാർ ഇറാനും ചൈനയും ഒക്കെയാണ്. അതുപോലെയൊക്കെ ജനങ്ങളെ അടിച്ചൊതുക്കി ഉള്ള ഭരണമാണ് പുള്ളി വിഭാവനം ചെയ്യുന്നത്.

ട്രമ്പ് പിടിച്ചുകൊണ്ടു പോയതുകൊണ്ട് അമേരിക്കൻ ജയിലിൽ ബിരിയാണി കഴിച്ച് ജീവിക്കാം. അതല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വെനസ്വേലക്കാര് തന്നെ ഇങ്ങരെ തല്ലിക്കൊന്നേനെ.

വെനസുവേലയിലെ പ്രതിപക്ഷ നേതാക്കന്മാരുടെ പ്രതികരണം ഇപ്പോൾ തന്നെ വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യ ആക്കപ്പെട്ട പ്രതിപക്ഷ നേതാവ് അമേരിക്ക ചെയ്ത കാര്യത്തെ പ്രശംസിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ മടൂറോയുടെ കിരാത ഭരണത്തിന് ഒരു അവസാനമാകുമെന്നുള്ള പ്രതീക്ഷയിലാണ്. പെനസുവേലയിൽ നിന്ന് നാടുവിട്ടു പോകേണ്ടി വന്ന ആളുകളും വളരെ സന്തോഷത്തിലാണ്. പല സിറ്റികളിലും അവർ സംഘടിച്ച് ആഹ്ലാദ പ്രകടനങ്ങൾ ഒക്കെ നടത്തുന്നുണ്ട്.

ട്രമ്പ് ഇപ്പോൾ ഈ ചെയ്തത് സ്വന്തം കാര്യം നോക്കാൻ തന്നെ ആയിരിക്കും. എണ്ണ തന്നെയായിരിക്കും ലക്ഷ്യം. ഈ ഒരു മാറ്റത്തിൽ നിന്ന് വെനസ്വേലക്കാർക്ക് എന്തെങ്കിലും ഗുണം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചാൽ അവർക്ക് കൊള്ളാം. ഒരു ജനാധിപത്യ രാജ്യവും ജനാധിപത്യത്തിന് വേണ്ട സംവിധാനങ്ങളും ഒക്കെ നിർമ്മിച്ചെടുക്കുകയും ശക്തിപ്പെടുത്തുകയും ഒക്കെ ചെയ്താൽ കുറച്ചു കാലവും കൂടി തിരക്കേടില്ലാതെ ജീവിക്കാം.

അതല്ല, ഇറാനും ചൈനയും ഒക്കെ പോലെ ആയിത്തീരാനാണ് അവരുടെ വിധിയെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News