ടെഹ്റാൻ: ഇറാൻ്റെ മുഖ്യ ആണവകേന്ദ്രമായ നതാൻസിന് ഇസ്രായേൽ ആക്രമണത്തിൽ കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) സ്ഥിരീകരിച്ചു. മറ്റു രണ്ടു പ്രധാന ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ട്.
ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, നതാൻസിലുള്ള ഭൂഗർഭ സമ്പുഷ്ടീകരണ ഹാളുകളിൽ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ സൂചിപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്’’– ഐഎഇഎ വ്യക്തമാക്കി.
ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരില്‍ ആക്രമണം ആരംഭിച്ചത്.
അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.
ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ അമേരിക്കൻ സൈന്യം പിടികൂടി തൂക്കിലേറ്റുകയായിരുന്നു.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ കൊലപ്പെടുത്തിയാൽ യുദ്ധം തീരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഖമനയിയും കുടുംബവും സുരക്ഷിത ബങ്കറിലേക്കു മാറിയെന്നാണ് റിപ്പോർട്ട്.
ണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായി ഈ ആഴ്ചതന്നെ ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി അമേരിക്ക അറിയിച്ചു.
ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനാകും ചർച്ച നടത്തുക.
ഈ ആഴ്ചതന്നെ ഇറാൻ്റെ പ്രതിനിധിയുമായി ചര്‍ച്ച നടത്താൻ ശ്രമിക്കുകയാണു അമേരിക്കയെന്ന് അമേരിക്കയിലെ വാര്‍ത്താ മാധ്യമമായ എക്‌സിയോസ് റിപ്പോർട്ട് ചെയ്തു.