June 17, 2025 3:30 pm

ട്രംപിനെ സ്വാധീനിച്ച് വെടിനിർത്തൽ നീക്കത്തിന് ഇറാൻ്റെ തീവ്ര ശ്രമം.

ടെഹ്‌റാന്‍: അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ സ്വാധീനിച്ച് ഇസ്രായേലിനോട് ആക്രമണം നിർത്താൻ സമ്മതിപ്പിക്കാൻ ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളെ ഇറാൻ സമീപിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളും നയതന്ത്ര ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചാല്‍ അമേരിക്കയുമായുള്ള ആണവചര്‍ച്ചകള്‍ക്ക് വഴങ്ങാമെന്ന് ഇറാന്‍ അറിയിച്ചതായാണ് റിപ്പോർട്ടില്‍ പറയുന്നത്

വെടിനിര്‍ത്തലിന് ഇസ്രയേലിനെ സമ്മതിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ഈ രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഇസ്രയേലിനോടുള്ള പ്രതികാരം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കും ചര്‍ച്ചകളെന്നുമാണ് ഇറാൻ നയതന്ത്രജ്ഞർ പരസ്യമായി പ്രതികരിച്ചത്.

അമേരിക്കയുമായി കഴിഞ്ഞ ദിവസം നടക്കേണ്ട ആണവ ചര്‍ച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ റദ്ദാക്കിയിരുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇറാന്‍ സായുധസേന തയ്യാറല്ലെന്നാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് അറിയിച്ചത്.

ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.’വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണം’ എന്നും അദ്ദേഹം ആവശ്യപ്പെട്ട

അതേസമയം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ ആക്രമണം ശക്തമാക്കി. ഇത് സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക പരത്തിയിട്ടുൻ്റ്.

ഇറാനിലെ ദേശീയ ടെലിവിഷൻ ചാനലിന് നേരെയടക്കം ഇസ്രയേൽ ആക്രമണമുണ്ടായി.അവതാരക തത്സമയം വാർത്ത വായിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്.

ഈ ചാനൽ ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്.പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു.

ഇതിന്‍റെ ദൃശ്യങ്ങൾ തോതിൽ പ്രചരിക്കുന്നുണ്ട്. ദേശീയ ചാനലിലെ ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News