ന്യൂഡൽഹി : വിവാദ ആൾദൈവം ദേരാ സച്ച സൗദ തലവൻ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലും ഇരട്ട ബലാത്സംഗ കേസിലും ശിക്ഷിക്കപ്പെട്ടെങ്കിലും ഗുര്‍മീത് കൂടുതലും ജയിലിന് പുറത്താണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെ അതീവ രഹസ്യമായി ഇയാളെ ജയിലില്‍ നിന്നും പുറത്തെത്തിച്ചു. 2017ല്‍ ജയിലിലായതിന് ശേഷം 12ആം തവണയാണ് ഇയാള്‍ പരോളിലിറങ്ങുന്നത്.2024 ഒക്ടോബർ രണ്ടിനാണ് അവസാനം പരോൾ അനുവദിച്ചിരുന്നത്.

യാനയിലെ സിര്‍സയിലെ ദേരാ ആശ്രമത്തിലേക്ക് ഗുര്‍മീത് പോയതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുമായി അടുപ്പമുളള ഗുര്‍മീതിന്, ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും പരോള്‍ അനുവദിച്ചിരുന്നു.
ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ ഗുര്‍മിത് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 2017-ലായിരുന്നു ഈ കേസിൽ ഇയാൾ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുന്നത്. പിന്നീട്, രാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ലോകമെമ്പാടും 60 ദശലക്ഷത്തിലധികം അനുയായികൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഗുർമീത് റാം റഹീം സിംഗ് എന്നും വിവാദ പുരുഷനാണ്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് ഹരിയാനയിലെ പഞ്ച്കുല നഗരത്തിലെ പ്രത്യേക സി ബി ഐ കോടതി വിധിച്ചത്. തുടർന്ന്, 2017 ഓഗസ്റ്റ് 28-ന് 20 വർഷത്തെ തടവിന് ശിക്ഷിച്ചു.

2019 ജനുവരിയിൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ സിംഗിന് ജീവപര്യന്തം തടവിന് ശിക്ഷ കിട്ടി. 2021 ഒക്ടോബറിൽ, അനുയായിയായ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയതിന് മറ്റൊരു ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു. എന്നൽ ഈ കേസിൽ ഗുർമീത് റാം റഹീമും മറ്റ് നാല് പേരും അടക്കമുള്ള പ്രതികളെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി 2024 മെയ് 28-ന് കുറ്റവിമുക്തരാക്കി.
സ്വന്തം നേട്ടത്തിനായി പരസ്യമായി രാഷ്ടീയ പാർടികളെ പിന്തുണയ്ക്കുന്നതിൽ മടികാണിക്കാത്ത ആളാണ്ഗുര്‍മീത്. കോൺഗ്രസും ബി ജെ പിയും തിരഞ്ഞെടുപ്പുകളിൽ പിന്തുണ തേടി അയാളെ സമീപിക്കാറുണ്ട്.

2014ലെ ഹരിയാന തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെ പി പിന്തുണ അഭ്യർത്ഥിച്ചു. 2015 ഫെബ്രുവരിയിൽ, ഡൽഹി തിരഞ്ഞെടുപ്പിൽ, ഗുര്‍മീത്, ബിജെപിയെ പരസ്യമായി പിന്തുണച്ചു.2015 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടന ബി ജെ പിക്ക് തന്നെയായിരുന്നു പിന്തുണ.































