ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിൽ നടന്ന സംഭാവന കൊള്ള അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം രൂപീകരിച്ചു.
ചതുര്‍ധാമങ്ങളിലൊന്നായ ബദരിനാഥില്‍ കാണിക്കയായി ഭക്തര്‍ നല്‍കിയ പണത്തില്‍ വലിയൊരു വിഹിതം നഷ്ചപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്ര പണമെന്നത് വ്യക്തമാക്കിയിട്ടില്ല. ഭൈരവ സേനയെന്ന സംഘടന സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിലാണ് മോഷണം പുറത്തുവന്നത്.
ക്ഷേത്രം നടത്തിയ അന്വേഷണം ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദിയുടെ പെഴ്സണല്‍ അസിസ്റ്റന്‍റ് പ്രമോദ് നൊത്യാലിലെത്തി. തുടർന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് വിശ്വാസവഞ്ചനക്കും മോഷണത്തിനും അയാൾക്കെതിരെ കേസെടുത്തു.
ചെയര്‍മാനിലേക്കും മറ്റ് ജീവനക്കാരിലേക്കും അന്വേഷണം നീണ്ടേക്കാം. നാലംഗ പ്രത്യേക അന്വേഷണ സംഘത്തോട് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സർക്കാർ.































