July 6, 2026 12:49 pm

ഇ. ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതി യോജ്യമെന്ന് ഉപസമിതി

കൊച്ചി :പിണറായി വിജയൻ സർക്കാരിൻ്റെ കെ റെയിൽ പദ്ധതി പ്രായോഗികമെല്ലെന്ന് കണ്ട സാഹചര്യത്തിൽ, റെയിൽവെ വിദഗ്ധൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാണിക്കുമെന്ന് സൂചനകൾ.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ റിപ്പോർട്ട് പദ്ധതിക്ക് അനുകൂലമാവുമെന്നാണ് അറിയുന്നത്.ഉപസമിതി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.

ഗതാഗത സെക്രട്ടറി ടിവി അനുപമ, പരിസ്ഥിതി പ്രവർത്തകൻ ശ്രീധര്‍ രാധാകൃഷ്ണന്‍, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധൻ ഡോ. ടി വീരമണി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. ഉപസമിതി അഞ്ച് തവണ യോഗം കൂടിയപ്പോൾ ഉയർന്ന സംശയങ്ങൾക്ക് ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിരുന്നു.

തൂണുകളിലും തുരങ്കത്തിലുമായി റെയിൽ പാത പോകുക. പൂജപ്പുര മുതൽ തിരുവനന്തപുരം വിമാനത്താവളം വരെ 20 കിലോമീറ്റർ തുരങ്കപാതയാണ് പദ്ധതിയിലുള്ളത്. എറണാകുളത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് എലിവേറ്റഡ് പാതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇവിടെയും തുരങ്കപാത നിർമിക്കാനാണ് സാധ്യത.

തിരുവനന്തപുരം വിമാനത്താവളം, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.

ആകെ 430 കിലോമീറ്ററായിരിക്കും പാതയുടെ ദൂരം. 70 ശതമാനം ഉയരപ്പാതയും 20 ശതമാനം തുരങ്കവുമായിരിക്കും.പാലത്തിൻ്റെ തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കും.മുഴുവന്‍ തുക നല്‍കിയാണ് ഭൂമി ഏറ്റെടുക്കുക. പണി പൂര്‍ത്തിയായാല്‍ പിന്നെ ഭൂമി ആവശ്യമില്ല. മടക്കി നൽകുന്ന ഭൂമിയ്ക്ക് ചെറിയ തുക വര്‍ഷം തോറും ഉടമസ്ഥൻ റെയില്‍വേക്ക് നല്‍കേണ്ടി വരും.

ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അത് മന്ത്രിസഭയുടെ മുന്നിൽ കൊണ്ടുവരും.തുടർന്നായിരിക്കും നടപടികൾ ആരംഭിക്കുക.60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 40 ശതമാനം പൊതുജന പങ്കാളിത്തത്തോടെ സമാഹരിക്കാനാണ് നിർദേശം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News