കരിമണൽ കമ്പനിയിൽ നിന്ന് വീണയ്ക്ക് വെറുതെ കിട്ടിയത് രണ്ടു കോടി 78 ലക്ഷം രൂപ 

കൊച്ചി : മുൻ മുഖ്യമന്ത്രിയും സി പി എം പോളിററ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍റെ മകൾ വീണ, ഒരു സേവനവും നൽകാതെ കൊച്ചിൻ മിനറൽസ് റൂട്ടെയിൽ ലിമിററഡ് ( സി എം ആർ എൽ ) എന്ന കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ.

നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിൻ്റെ പ്രധാന വരുമാന സ്രോതസ്സ് ഈ കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിൻ്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല.

പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നായിരുന്നു കണ്ടെത്തിയത്.

ED raids Pinarayi Vijayan's house

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം

എന്നാൽ ആദായ നികുതി പരിശോധനയ്ക്ക് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. എക്സാലോജിക്കുമായുളള ഇടപാട് അവസാനിച്ചതിന് ശേഷം സിഎംആർഎൽ ഐടി സേവനങ്ങൾക്കായി എറ്റിഎൻഎ ടെക്നോളജീസ് എന്ന കമ്പനിയുമായി കരാറുണ്ടാക്കി.

സിഎംആർഎല്ലിന് യഥാർത്ഥത്തിൽ ഐടി സേവനങ്ങൾ നൽകിയ എറ്റിഎൻഎ ടെക്നോളജീസിന് കിട്ടിയതിനേക്കാൾ 75 മടങ്ങ് അധികം തുക, ഒരു സേവനവും നൽകാതെ വീണ കൈപ്പറ്റി. എക്സാലോജിക്കിൻ്റെ ഐടി ഡെവലപർമാർക്ക് പോലും കരിമണൽ കമ്പനിക്ക് എന്തെങ്കിലും ഐടി സേവനം നൽകിയതായി അറിയില്ല.

സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിൽ എത്തിയത് എന്ന് വീണ അവകാശപ്പെടുമ്പോഴും, അതിനും തെളിവില്ല.

പണമിടപാടിനായി അല്ലാതെ ഒരൊറ്റ മെയിൽ സന്ദേശം പോലും ഇരുകമ്പനികൾക്കുമിടയിൽ ഉണ്ടായിട്ടില്ല. ഇതിനൊക്കെ പുറമേയാണ് 2015ലും 2016ലുമായിശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം വായ്പ നൽകിയത്. ഇതിൽ വീണ തിരിച്ചടച്ചത് നാല് ലക്ഷം മാത്രം.

Pinarayi Vijayan ED raid | Violence breaks out amid CPI(M) protest over Enforcement Directorate raid against Pinarayi Vijayan - Telegraph India

ഡൽഹിയിൽ സി പി എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ.

ഇതിൻ്റെ അടിസ്ഥാനത്തിൽ എസ്എഫ്ഐഒ ചുമത്തിയ കമ്പനികാര്യചട്ടം 447ആം വകുപ്പാണ് ഇഡിയെ ഈ കേസിലേക്ക് എത്തിക്കുന്നത്. തെളിവിന്‍റെ ഒരു കണിക പോലും ഹാജരാക്കാതിരുന്നിട്ടാണ്, സേവനത്തിനാണ് വീണ പണം കൈപ്പറ്റിയതെന്ന് സിപിഎം ഇപ്പോഴും പറയുന്നത്.

മാസപ്പടി കേസിലെ ഇഡി പരിശോധനയിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെത്തെ റെയ്ഡിൽ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും.

പിണറായിയുടെ വീട്ടിലെ പരിശോധനയിൽ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കുന്നു. പരിശോധയ്ക്ക് ഇടയിലുണ്ടായ സംഘർഷം അസൂത്രിതമാണെന്നും ഇഡി കരുതുന്നു.

സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വീണക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിനുള്ള തീരുമാനം  ചോദ്യം ചെയ്യലിന് ശേഷമായിരിക്കും. 18 കോടി 36 ലക്ഷത്തിന്‍റെ 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം വീണയുടേതാണ്.

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിപിഎം പ്രവർത്തർക്കെതിരെ മറ്റൊരു കേസ് കൂടിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.പൊലിസിനെ ആക്രമിച്ചതിതിനാണ് ഈ കേസ്. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെയും റിമാൻ‍‍ഡ് ചെയ്യും.

തലസ്ഥാനത്തുണ്ടായത് പൊലീസിൻ്റെ ഗുരുതരവീഴ്ചയെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് കരുതുന്നത്.അതേ സമയം ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സിപിഎം നേതാക്കൾ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News