കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 82 മുതൽ 94 സീറ്റുവരെ ലഭിക്കാമെന്ന് ‘മനോരമ ന്യൂസ്– സീവോട്ടർ’ എക്സിറ്റ് പോൾ ഫലം. എൽഡിഎഫിന് 44 മുതൽ 56വരെ. എൻഡിഎ ഒന്നു മുതൽ മൂന്ന് സീറ്റുവരെ നേടാം.
എൽഡിഎഫിന് 38% വോട്ട് ലഭിക്കും. കഴിഞ്ഞ തവണത്തേക്കാൾ 7% കുറവ്. എൻഡിഎയുടെ വോട്ട് വിഹിതം 14%. കഴിഞ്ഞ തവണത്തേക്കാൾ 3% കൂടുതൽ.
വടക്കൻ–മധ്യ കേരളത്തിൽ യുഡിഎഫിന് വലിയ മുന്നേറ്റമാണ് സർവേ പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ ആകെയുള്ള 48 സീറ്റുകളിൽ 33–37 സീറ്റുകളിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് 11 മുതൽ 15വരെ.
മധ്യ കേരളത്തിലെ 53 സീറ്റുകളിൽ 31–35 സീറ്റുകളിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് 18 മുതൽ 22വരെ. വടക്കൻ–മധ്യ കേരളത്തിൽ എൻഡിഎയ്ക്ക് സീറ്റുകൾ ലഭിക്കില്ല. തെക്കൻ കേരളത്തിൽ ശക്തമായ മത്സരമാണ് സർവേ പ്രവചിക്കുന്നത് എങ്കിലും മേൽകൈ യുഡിഎഫിനാണ്. ആകെയുള്ള 39 സീറ്റുകളിൽ 18–22 സീറ്റുകൾ യുഡിഎഫിന് ലഭിക്കും. എൽഡിഎഫിന് 15–19 സീറ്റുകൾ. എൻഡിഎയ്ക്ക് 1–3 സീറ്റുകൾവരെ ലഭിക്കാമെന്നാണ് പ്രവചനം.































